സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ഇടപെടുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ, മകൾ തുടങ്ങിയ കുടുംബാംഗങ്ങളെ അടക്കമുള്ളവരെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കാനായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇഡി നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് മറ്റൊരു ഹർജിയുമായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ ഇഡി നിർദേശം നൽകിയിരുന്നു, എന്നാൽ സംസ്ഥാന സർക്കാർ തുടക്കം മുതലേ ഇതിനെ എതിർക്കുകയായിരുന്നു.
മുഖ്യമന്ത്രിയും ഭാര്യയും മകളുമൊക്കെയാണ് ആരോപണവിധേയർ, അതുകൊണ്ട് സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് മനസിലാക്കിയാണ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്ന നിർദേശം ഇഡി മുന്നോട്ടുവെച്ചത്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഇഡി ഉന്നയിക്കുന്നത്, മുഖ്യമന്ത്രിയെയും കുടുംബത്തെയും ബലിയാടാക്കുകയാണ് ഇഡി ചെയ്യുന്നത്, സ്വപ്ന സുരേഷ് നടത്തുന്നത് തെളിവില്ലാത്ത ആരോപണം, അതുകൊണ്ട് വിചാരണ ബാംഗ്ലൂരിലേക്ക് മാറ്റരുതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ പറയുന്നത്.
സ്വർണ്ണക്കടത്തു കേസിന്റെ അന്വേഷണത്തിൽ സംസ്ഥാന സർക്കാർ വിറളിപൂണ്ടിരിക്കുകയാണെന്നാണ് ഈ നീക്കങ്ങളിൽ നിന്നും മനസിലാകുന്നത്. സ്വർണ്ണക്കടത്തു കേസ് അട്ടിമറിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഇഡിക്ക് വ്യക്തമായി അറിയാം