പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ സ്ത്രീകളും മൂന്നുപേർ പുരുഷന്മാരുമാണ്. അപകടത്തിൽ 12 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബറിലും ശിവകാശിയിൽരണ്ട് പടക്ക നിർമാണ ശാലകളിലും സ്ഫോടനം ഉണ്ടായിരിക്കുന്നു, അപകടത്തിൽ 13 പേർ കൊല്ലപ്പെടുകയുണ്ടായി, സ്ത്രീകളായിരുന്നു മരിച്ചവരിൽ ഏറെയും. ണ് ഇത്തരം അപകടങ്ങൾ തമിഴ്‌നാട്ടിൽ പതിവാകുകയാണ്.

അത്സമയം, ഫെബ്രുവരിയിൽ തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ നടന്ന വന്‍സ്ഫോടനത്തില്‍ ഒരാള്‍ മരിക്കുകയുണ്ടായി . തിരുവനന്തപുരം ഉള്ളൂര്‍ പോങ്ങുംമൂട് സ്വദേശി വിഷ്ണുവാണ് മരിച്ചത്.
സ്ഫോടനത്തിൽ 16 പേർക്ക് പരുക്കേറ്റിരുന്നു.

പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ പടക്ക നിർമാണ ശാല പൂർണമായും തകർന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടവും കേടുപാടുകളുമുണ്ടായി. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ വീടുകളുടെ ജനാലകളുടെ ചില്ലുകളും മേൽക്കൂരകളും വരെ തകർന്നിരുന്നു.