തൃശ്ശൂര്‍ : അഞ്ചാംകല്ല് പടിഞ്ഞാറ് കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പില്‍ മോഹനന്റെ മകന്‍ മിഥുനാണ് (28) മരിച്ചത്. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരണം.
ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷയിലെത്തിയ സംഘമാണ് മിഥുനെ കുത്തിയതെന്ന് പറയുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചിലര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവരെ പോലീസ് ചോദ്യം ചെയ്യുകയാണ്.ശനിയാഴ്ച രാത്രിയാണ് മിഥുന് കുത്തേറ്റത്.
അതേസമയം നെല്ലിക്കുന്നിൽ നാലുമാസം മുൻപ് 70 ലക്ഷം രൂപയുടെ ലോട്ടറിയടിച്ച ബീച്ച് റോഡിലെ ബേക്കറി ഉടമ വിവേക് ഷെട്ടി (36) യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം ബേക്കറിക്കകത്താണ് തൂങ്ങി മരിച്ചത്. രാംപണ്ണ ഷെട്ടി-ഭവാനി ദമ്പതിമാരുടെ മകനാണ്. കാസർകോട് പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ: ആരതി. മകൻ: ആൽവി. സഹോദരങ്ങൾ: പുനീത്, വിദ്യ.