പെൺകുട്ടിക്ക് അനീഷിനോട് പ്രണയമുണ്ടായിരുന്നില്ല, യുവാവിന്റെത് കരുതിക്കൂട്ടിയുള്ള കൊലപാതകം

പെൺകുട്ടിയെ കാണാൻ വീട്ടിലെത്തിയ ആൺസുഹൃത്തിനെ പെൺകുട്ടിയുടെ അച്ഛൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും നിർണ്ണായക ട്വിസ്റ്റ്. അനീഷ് ജോർജ് എന്ന യുവാവാണ് അതി ധാരുണമായി കൊല്ലപ്പെട്ടത്. അനീഷ് പെൺകുട്ടിയുടെ വീട്ടിലേക്ക് പുലർച്ചെ പോയത് ആരുടെ ഫോൺ കോൾ കേട്ടിട്ടാണ്? പെൺകുട്ടിയാണോ അതോ പെൺകുട്ടിയുടെ അച്ഛനാണോ അനീഷിനെ വിളിക്കുന്നത്

രാത്രി പുലർച്ചെ അനീഷിനെ വിളിക്കുന്നത് പിതാവായിരിക്കാം, രണ്ടാം നിലയിലെത്തിയ അനീഷിനെ കുത്തി വീഴ്ത്തി, മരണ വെപ്രാളത്തിൽ പിടയുമ്പോൾ പെൺകുട്ടിയും മാതാവും പോലും ആശുപത്രിയിൽ കൊണ്ടുപോയിട്ടില്ല എന്നത് സംഭവത്തിന്റെ നി​ഗൂഡത വർദ്ധിപ്പിക്കുന്നു. പെൺകുട്ടിയും അനീഷുമായി പ്രണയത്തിലാണെന്ന് പറയുന്നുണ്ടെങ്കിലും പെൺകുട്ടികളുടെ പ്രവർത്തികൾ പ്രണയിതാവിനോടുള്ളതുപോലെയല്ല, താൻ സ്നേ​ഹിക്കുന്ന ഒരാൾ ജീവനുവേണ്ടി മല്ലിടുമ്പോൾ ആർക്കും നോക്കിനിൽക്കാനാവില്ല. പെൺകുട്ടിയോട് അനീഷിന് പ്രണയമുണ്ടെങ്കിലും പെൺകുട്ടിക്ക് അങ്ങനെയായിരുന്നില്ല, ഒരു വൺ സൈഡ് പ്രണയം മാത്രമായിരുന്നു ഇരുവർക്കുമിടയിലുണ്ടായിരുന്നത്, പോലീസ് സ്റ്റേഷനിലേക്ക് പിതാവു പോയപ്പോൾ‌ പോലും ജീവൻ രക്ഷിക്കാൻ അമ്മക്കും പെൺകുട്ടിക്കും സാധിക്കാതെ പോയി, കരുതിക്കൂട്ടിയുളെള കൊലയാണെന്നുള്ള നി​ഗമനത്തിലേക്കാണ് സംഭവം എത്തപ്പെടുന്നത്.

അതേ സമയം തന്റെ മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച് വരുത്തി കൊലപ്പെടു ത്തുകയായിരുന്നുവെന്ന് പേട്ടയിൽ കൊല്ലപ്പെട്ട അനീഷ് ജോർജിന്റെ കുടുംബം. പെൺകുട്ടിയെ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത് മകൻ അവരുടെ വീട്ടിൽ പോകില്ലെന്ന് അനീഷിന്റെ അച്ഛൻ ജോർജ് ആരോപിക്കുന്നു. പെൺകുട്ടിയുടെ അച്ഛനായ ലാലൻ ഒരു പ്രശ്നക്കാരനാണെന്നും ഇക്കാര്യം പെൺകുട്ടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ലാലന് തന്റെ മകനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇവർ ആരോപിക്കുന്നുണ്ട്.

കുടുംബങ്ങൾ തമ്മിൽ മുൻപരിചയമുണ്ട്, പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്നാണു അദ്ദേഹം ചോദിക്കുന്നത്. മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് അനീഷിന്റെ കൊലപ്പെടുത്തിയ ലാലുവിന്റെ ഐശ്വര്യയെന്ന വീട്.