നടൻ ശ്രീജിത്ത് രവി പെൺകുട്ടിയെ വീട് വരെ പിന്തുടർന്ന് നഗ്നത കാട്ടി,

 

നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി സംഭവദിവസം പെൺകുട്ടിയെ വീട് വരെ പിന്തുടർന്ന് നഗ്നത കാട്ടിയെന്ന ഗുരുതരമായ ആരോപണം പുറത്ത്. ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ പിതാവ് ആണ് രംഗത്ത് വന്നിരിക്കുന്നത്. സംഭവദിവസം ശ്രീജിത്ത് രവി കുട്ടികളെ വീടുവരെ പിന്തുടർന്നു എന്നതടക്കമുള്ള വെളിപ്പെടുത്തലാണ് കുടുംബം നടത്തിയിരിക്കുന്നത്.

തനിക്ക് ഒരു രോഗമുണ്ടെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടാണ് ഇത്തരത്തില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതെന്നുമാണ് ശ്രീജിത്ത് രവി പോലീസിനോട് പറഞ്ഞിരിക്കുന്നത്. മരുന്ന് കഴിക്കാത്തത് കൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് എന്നാണ് ശ്രീജിത്തിന്റെ മൊഴി. ഇതിന് ഇരയായ കുട്ടികളെയും ശ്രീജിത്ത് തിരിച്ചറിയുകയുണ്ടായി. ശ്രീജിത്ത് രവിയെ തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കുമ്പോൾ കേസിൽ ജാമ്യം നൽകരുതെന്നാണ് പോലീസ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. പോക്‌സോ കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവി കോടതിയിൽ കുറ്റസമ്മതം നടത്തി.

ശ്രീജിത് രവി പരാതിക്കാരായ കുട്ടികള്‍ക്കു നേരെ നേരത്തെയും നഗ്നതാപ്രദര്‍ശനം നടത്തിയിരുന്നതായി രക്ഷിതാക്കള്‍ പറഞ്ഞിരുന്നു. ശ്രീജിത്ത് രവി രണ്ട് തവണ പരാതിക്കാരായ കുട്ടികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി. കഴിഞ്ഞ ദിവസം സംഭവം വീണ്ടും ആവര്‍ത്തിച്ചപ്പോഴാണ് കുട്ടികളുടെ കുടുംബം പരാതിയുമായി നീങ്ങുന്നത്. കേസില്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിയുടെ ജാമ്യാപക്ഷേ കോടതി തള്ളുകയായിരുന്നു. ശ്രീജിത്ത് രവിയെ കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.