പഞ്ചാബിനെ കൈയടക്കാൻ ഇന്ത്യ ശ്രമിച്ചാൽ അതിനു ഹമാസിന്റേത് പോലെയുള്ള മറുപടിയുണ്ടാകും, ഭീഷണിയുമായി ഖലിസ്ഥാൻ

ന്യൂഡല്‍ഹി. ഇന്ത്യ പഞ്ചാബിനെ കൈയടക്കാന്‍ ശ്രമിച്ചാല്‍ അതിന് ഹമാസിന്റേത് പോലെത്തെ മറുപടിയുണ്ടാകുമെന്ന് ഭീഷണിയുമായി ഖലിസ്ഥാന്‍ വിഘടനവാദി ഗുര്‍പത്വന്ത് സിങ് പന്നുന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും ഇന്ത്യയ്‌ക്കെതിരെയുമുള്ള പുതിയ വീഡിയോ സന്ദേശത്തിലാണ് ഭീഷണി.

നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ മേധാവിയാണ് ഗുര്‍പത്വന്ത് സിങ് പന്നുന്‍. കലാപത്തെ കലാപം കൊണ്ട് നേരിടും. അതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തരവാദിയാണ്. ഇസ്രയേല്‍ പലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യ പാഠം പഠിച്ചില്ലെങ്കില്‍ അതിന് സമാനമായ സാഹചര്യത്തെ ഇന്ത്യ നേരിടേണ്ടി വരുമെന്ന് ഭീഷണിയില്‍ പറയുന്നു.

പഞ്ചാബിനെ തിരഞ്ഞെടുപ്പിലൂടെ മോചിപ്പിക്കും. പഞ്ചാബിന് മോചനം ഉണ്ടാകും. ഏത് തിരഞ്ഞെടുക്കണമെന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം എന്നും വീഡിയോയില്‍ പറയുന്നു. അതേസമയം കൊല്ലപ്പെട്ട ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പ്രതികാരം ചയ്യുമെന്നും ഗുര്‍പത്വന്ത് സിങ് പറയുന്നു.