ജാസിഗിഫ്റ്റ് എത്തിയത് ലക്ഷകണക്കിന് രൂപ വാങ്ങി, ഇതാണ്‌ യാഥാർഥ്യം- കലാഭവൻ സോബി

കോളജ് ഡേയ്ക്ക് ഉദ്ഘാടകനായെത്തിയ ഗായകന്‍ ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി കലാഭവൻ സോബി. ജാസി ഗിഫ്റ്റിനെ അധിക്ഷേപിച്ചു എന്ന് പറയുന്നത് ശെരിയല്ല, പ്രിൻസിപ്പൽ വേദിയിൽ എത്തുകയും ജാസിയോട് മൈക്ക് ചോദിച്ചു വാങ്ങുകയുമാണ് ഉണ്ടായത്. ഇതി അപമാനിച്ചുവെന്ന് പറയാനായി ഒന്നുംതന്നെ ഇല്ല.

ജാസിഗിഫ്റ്റ് എത്തിയത് ലക്ഷകണക്കിനു രൂപ വാങ്ങിക്കൊണ്ടായിരിക്കും. ജാസിയെയാണ് പരിപാടിയുടെ ഉദ്‌ഘാടനത്തിനായി ക്ഷണിച്ചിരുന്നത്. സ്വാഭാവികമായും അദ്ദേഹം അവിടെ പാട്ട് പാടും. ഇത്തരത്തിൽ ഒരു പാട്ട് പാടി രണ്ടാമത്തെ പാട്ട് പാടാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിനൊപ്പം രണ്ട് പേര് കൂടി സ്റ്റേജിൽ കയറി ഇതോടെയാണ്. ഇതോടെയാണ് പ്രിൻസിപ്പൽ ഇടപെടൽ നടത്തിയത്.

അതിനാൽ തന്നെ വാർത്തകളിൽ അദ്ദേഹത്തെ അപമാനിച്ചുവെന്നൊന്നും കൊഴുപ്പിച്ചു പറയുന്നത് തെറ്റായ പ്രവണത ആണെന്ന് കലാഭവൻ സോബി പറയുന്നു. ഇത്തരം വാർത്തകൾ പരിപാടികൾ കുറയ്ക്കാനെ സഹായിക്കുവെന്നും അദ്ദേഹം പറഞ്ഞു.