വിവാഹമോചനം, അഞ്ചുവയസുകാരനുമായി ട്രെയിനിനു മുന്നിൽ ചാടിയ യുവതി മരിച്ചു, കുഞ്ഞ് ചികിത്സയിൽ

പാറശാല : അഞ്ചുവയസുകാരനായ മകനെ‍ാപ്പം ട്രെയിനിനു മുന്നിൽ ചാടിയ യുവതി മരിച്ചു. കെ‍ാറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ ആദിഷ് (5)നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരാഴ്ച മുൻപ് ഭർത്താവിൽ നിന്നു ഇവർ വിവാഹ മോചനം നേടിയിരുന്നു. പാളത്തിലൂടെ മകനെ‍ാപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിൻ ഇടിച്ചു വീഴ്ത്തി. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാൽ തട്ടിയതോടെ ജർമി പാളത്തിലേക്കു വീണു. ഇന്നലെ വൈകിട്ട് 6.45ന് കെ‍ാറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം.

അതേസമയം, പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് 40-ലധികം പേർക്ക് പരിക്ക്. പെരുമ്പാവൂർ എം.സി. ജംങ്ഷനിൽ വെച്ചാണ് കോളേജ് വിദ്യാർഥികൾ വിനോദയാത്ര പോയ ബസും ലോറിയും കൂട്ടിയിടിച്ചത്. കരിപ്പൂർ ഇ.എം.ഇ.എ. കോളേജിൽനിന്നുള്ള വിദ്യാർഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

വിദ്യാർഥികളുമായി മൂന്നാറിൽ നിന്ന് വന്ന ബസും ആലുവ ഭാഗത്ത് നിന്ന് മൂവാറ്റുപഴ ഭാഗത്തേക്ക് പോയ ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി.