ലോഹിതദാസ് മമ്മൂട്ടിയില്‍ നിന്നോ മോഹന്‍ലാലില്‍ നിന്നോ ഒരു നന്ദിയും പ്രതീക്ഷിച്ചിട്ടില്ല: ഭാര്യ സിന്ധു

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍j;ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന ഏതാനും ചില നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു ലോഹിതദാസ്. ചെയ്ത പടങ്ങളെല്ലാം പ്രിയപ്പെട്ടതായത് കൊണ്ടാകാം അദ്ദേഹത്തിന്റെ അകാലത്തിലേ ഉണ്ടായ വിയോഗത്തില്‍ ആരാധകര്‍ റെ വേദനിച്ചു.

ലോഹി സജീവമായിരുന്ന കാലത്ത് സംവിധായകന്റെ സിനിമകളില്‍ സംഭവിച്ച കാര്യങ്ങള്‍ ഭാര്യ സിന്ധു ലോഹിതദാസ് തുറന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. ഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് വേണ്ടി സൃഷ്ടിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും അവരില്‍ നിന്ന് ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും ലോഹിതദാസിന്റെ ഭാര്യ സിന്ധു വ്യക്തമാക്കി. ലോഹിതദാസിന്റെ മരണത്തിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ വിളിക്കുകയോ വിവരങ്ങള്‍ അന്വേഷിക്കുകയോ ചെയ്തോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കവേയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അവരൊക്കെ വിളിക്കാറുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിക്കുമെല്ലാം സ്നേഹമുണ്ട്. ദിലീപിന്റെ കരിയറില്‍ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാന്‍ ആഗ്രഹിക്കുന്നില്ല

തന്റെ കഥാപാത്രങ്ങള്‍ക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തില്‍ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തില്‍ മോഹന്‍ലാലിനെ നിശ്ചയിച്ചത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ ലോഹിതദാസ് നിലനിന്നത്. അവര്‍ക്കായി തന്റെ സിനിമകള്‍ ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. മമ്മൂട്ടിയില്‍ നിന്നോ മോഹന്‍ലാലില്‍ നിന്നോ. രില്‍ നിന്നോ ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല സിന്ധു പറഞ്ഞു.