കുട്ടികളുടെ മൃതദേഹങ്ങൾ ഉണ്ടായിരുന്നത് പുതപ്പുകൊണ്ട് പുതച്ച നിലയിൽ, പോലീസ് കണ്ടത് കരളലിയിക്കുന്ന കാഴ്ച്ച

മലപ്പുറം: വാടകവീട്ടിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. മക്കളുടെ ഗുരുതരരോഗമാണ് ജീവനൊടുക്കാൻ കാണമെന്നാണ് ബന്ധുക്കളുൾപ്പെടെ പറയുന്നത്. ഇത് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മക്കളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതിമാർ ജീവനൊടുക്കിയെന്നാണ് പോലീസിന്റെ നിഗമനം. എന്നാലിത് സ്ഥിരീകരിക്കേണ്ടതുണ്ട്.

മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരായിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ട്കുന്നുമ്മൽ സബീഷ്(37), ഭാര്യ കണ്ണൂർ തളിപ്പറമ്പ് വരഡൂൽ സ്വദേശി ചെക്കിൽ ഷീന(38), മക്കളായ ഹരിഗോവിന്ദ്(ആറ്), ശ്രീവർദ്ധൻ(രണ്ടര) എന്നിവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച അർധരാത്രി 12 മണിയോടെയായിരുന്നു സംഭവം

ദമ്പതികളുടെ മക്കളുടെ ഗുരുതരരോഗമാണ് ജീവനൊടുക്കാൻ കാണമെന്നാണ് ബന്ധുക്കളുൾപ്പെടെ പറയുന്നുണ്ടെങ്കിലും, ആത്മഹത്യാക്കുറിപ്പ് പോലും കണ്ടെത്താനാകാത്തതോടെ പൊലീസിന് ഇത് സ്ഥിരീകരിക്കാൻ ആകാത്ത അവസ്ഥയിലാണ്. സബീഷും ഷീനയും അടുത്തടുത്ത മുറികളിൽ ഫാനിൽത്തൂങ്ങി മരിച്ച നിലയിലായിരുന്നു. സബീഷ് മരിച്ചമുറിയിൽ കട്ടിലിലായിരുന്നു ശ്രീവർദ്ധന്റെ മൃതദേഹം. ഹരിഗോവിന്ദന്റെ മൃതദേഹം നിലത്ത് കിടക്കയിലായിരുന്നു.

മൂത്തമകൻ ഹരിഗോവിന്ദിന് ഗുരുതരരോഗം സ്ഥിരീകരിച്ചിരുന്നു. അതിന്റെ ചികിത്സയുമായി മുന്നോട്ടുപോകുമ്പോഴാണ് ഇളയ മകൻ ശ്രീവർദ്ധനും സമാന ലക്ഷണങ്ങൾ കണ്ടെത്തിയത്. . ഇളയ കുട്ടിയുടെ പരിശോധനാഫലത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെയാണ് കുടുംബത്തോടെ ജീവനൊടുക്കിയത്.
രാത്രി കുടുംബക്കാർ ഷീനയെ ഫോണിൽവിളിച്ച്‌ കിട്ടാതായതിെനത്തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് പരിശോധനയിൽ വീട്ടിനകത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.