സിനിമയിലേയ്ക്കില്ലെന്ന് ഉറപ്പിച്ച് മാളവിക

മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക. അഞ്ജനയെന്ന ‘മഞ്ഞിൽ വിരിഞ്ഞ പൂവി’ലൂടെ സീരിയൽ പ്രേമികളുടെ ഇഷ്ടതാരമായി മാറി. തന്റെ ജീവിതത്തിലെ ഇഷ്ടങ്ങൾ തുറന്ന് പറയുകയാണ് താരം. തന്റെ ഇഷ്ടങ്ങളിൽ അഭിനയത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂവെന്ന് താരം പറയുന്നു. ആദ്യസ്ഥാനം ഇപ്പോഴും നൃത്തത്തിനാണെന്ന് മാളവിക പറയുന്നു.

മനസ്സിൽ രണ്ടാം സ്ഥാനം അഭിനയത്തിനാണെന്നും മാളവിക പറയുന്നു. സിനിമാഭിനയം ഇപ്പോൾ ആലോചിക്കുന്നേയില്ലെന്നും മാളവിക പറയുന്നു. ആറ് വയസ് മുതൽ നൃത്തം പഠിക്കുന്ന മാളവിക, കലാമണ്ഡലം ക്ഷേമാവതിടീച്ചറുടെ കീഴിലും നൃത്തം പഠിച്ചിട്ടുണ്ട്. നൃത്തം കുറച്ചുകൂടി സന്തോഷം തരുന്നുണ്ട്. കുറച്ചു കൂടി റിലാക്സ്ഡാവുന്നത് നൃത്തം ചെയ്യുമ്പോഴാണ്. പക്ഷെ അഭിനയത്തിന്റെ തിരക്കിനിടയിൽ കുറച്ച് കാലമായി നൃത്തപഠനവും പെർഫോമൻസുമെല്ലാം നടക്കുന്നില്ലെന്നും താരം പറയുന്നു. സീരിയൽ മേഖലയിൽ മാളവിക എത്തിയിട്ട് അഞ്ച് വർഷമാവുന്നു.

2009 ൽ മിസ് കേരളയിൽ ‘ബ്യൂട്ടിഫുൾ ഐസ്’ പട്ടം കിട്ടിയിരുന്നു. അങ്ങനെയാണ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ ‘മലർവാടി ആട്സ് ക്ലബി’ലെത്തിയത്. ആദ്യ ചിത്രത്തിലഭിനയിക്കുമ്പോൾ പതിനാറ്-പതിനേഴ് വയസുള്ള കുട്ടിയായിരുന്നു മാളവിക. അച്ഛന്റെ സഹോദരൻ ലിഷോയ് നാടകത്തിലും സീരിയലിലും സിനിമയിലുമൊക്കെ ഉണ്ടായിരുന്നു.

കലയോട് അച്ഛന് അത്രയ്ക്ക് ഇഷ്ടമായിരുന്നുവെന്ന് മാളവിക പറയുന്നു. തന്നെ ഒരു സിനിമാ താരം ആക്കണമെന്നായിരുന്നു അച്ഛന്റെ ആ​ഗ്രഹം. സഹോദരനെ വലിയ കലാകാരനാക്കണം എന്നായിരുന്നു അച്ഛന്. മാളവിക ജനിച്ച ശേഷം മാളവികയോടായി അച്ഛന്റെ ആ​ഗ്രഹങ്ങൾ എല്ലാം തുറന്ന് പറഞ്ഞത്. മാളവിക ഡാൻസ് ചെയ്യുന്നത് കണ്ടാൽ അച്ഛന് വലിയ സന്തോഷമായിരുന്നു. അച്ഛൻ മരിച്ചശേഷം മാളവിക സിനിമയൊന്നും ചെയ്തിട്ടില്ലെന്നും താരം പറയുന്നു. സീരിയൽ ചെയ്യാൻ എനിക്കിഷ്ടമാണ്. വളരെ സന്തോഷം തരുന്ന പ്രൊഫഷൻ തന്നെയാണ് സീരിയൽ എന്നും താരം പറയുന്നു.