ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയി, സംശയത്തിന്റെ പേരില്‍ കാമുകന്‍ യുവതിയുടെ ജീവനെടുത്തു

ഇടുക്കി: ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി പോകുന്ന സ്ത്രീകളുടെ എണ്ണം നിരവധിയാണ്. ബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ ഇറങ്ങി പോകുന്ന ഇത്തരക്കാര്‍ക്ക് പിന്നീട് പണിയും കിട്ടാറുണ്ട്. എന്നാല്‍ പീരുമേട്ടില്‍ നടന്ന സംഭവം അല്‍പം കടന്നു പോയി. ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി പോയ യുവതിയുടെ ജീവന്‍ തന്നെ നഷ്ടമായി. അതും കാമുകന്‍ കാരണം. സംശയരോഗിയായ കാമുകന്‍ യുവതിയെ ഇല്ലാതാക്കുകയായിരുന്നു.

പീരുമേട്ടിലാണ് സംഭവം. രാജലക്ഷ്മി എന്ന 30കാരിയ്ക്കാണ് ജീവന്‍ നഷ്ടമായത്. സംഭവത്തില്‍ ഇവരുടെ കാമുകനായ ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജനെ(36) പോലീസ് അറസ്റ്റ് ചെയ്തു. കഴുത്തറുത്തായിരുന്നു ഇയാള്‍ രാജലക്ഷ്മിയെ ഇല്ലാതാക്കിയത്. പത്ത് വര്‍ഷം മുമ്പാണ് രാജലക്ഷ്മി രാജനൊപ്പം സ്വന്തം ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഇറങ്ങി പോയത്. രാജനും രാജലക്ഷ്മിക്കും ആറ് വയസുള്ള ഒരു മകളുണ്ട്. ഈ മകളുടെ മുന്നില്‍ വെച്ചാണ് രാജന്‍ രാജലക്ഷ്മിയെ ഇല്ലാതാക്കിയത്. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെയാണ് രാജയെ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടക്കുന്ന സമയം രാജന്റെയും രാജലക്ഷ്മിയുടെയും മകള്‍ വീട്ടില്‍ ഉണ്ടായിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവമുണ്ടായത്. ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മില്‍ തര്‍ക്കവും കലഹവുമായിരുന്നു. രാജലക്ഷ്മിയിന്‍ മേല്‍ രാജന് സംശയമായിരുന്നു. തര്‍ക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് പ്രതി യുവതിയുടെ കഴുത്തറുക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ രാജലക്ഷ്മി മരിച്ചു.

രാജനും ഭാര്യയും തമ്മില്‍ കലഹം നടക്കുന്നതായി രാജന്റെ മാതാവ് അയല്‍ക്കാരെ അറിയിച്ചു. എന്നാല്‍ കലഹം അവിടെ നിത്യ സംഭവമായതിനാല്‍ ആരും കാര്യമാക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. അമ്മ തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കൊല നടന്നിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. സംഭവശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനും കോവിഡ് പരിശോധനയ്ക്കും ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.