എന്തിനാ പ്രിയപ്പെട്ട രമേശേ…. ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്, മനോജിന്റെ കുറിപ്പ്

ഇന്നലെയാണ് നടന്‍ രമേശ് വലിയശാലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. സഹപ്രവര്‍ത്തകര്‍ക്ക് ഏറെ ഞെട്ടലായിരുന്നു നടന്റെ വിയോഗ വാര്‍ത്ത. ഇപ്പോള്‍ രമേശിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും സഹപ്രവര്‍ത്തകനുമായ മനോജ് നായര്‍.

വിയോഗം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ആരോടെങ്കിലും രമേശ് മനസ്സു തുറന്നിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്ന് അനുഭവിക്കുന്ന വേദന ഒഴിവാക്കാമായിരുന്നു. ഒന്നിച്ചു പങ്കിട്ട നിമിഷങ്ങള്‍ ഒരിക്കലും മറക്കില്ല എന്നും മനോജ് നായര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മനോജ് നായരുടെ കുറിപ്പ് വായിക്കാം; എന്തിനാ പ്രിയപ്പെട്ട രമേശേ…. ആരോടും ഒരു വാക്കു പോലും പറയാതെ വിലയേറിയ ഈ ജീവിതം വലിച്ചെറിഞ്ഞ് പോയത്…?! കഴിവുള്ളൊരു അഭിനേതാവ്. നല്ല വ്യക്തിത്വം, നല്ല മനസ്സിന്റെ ഉടമ. അതാണ് എന്റെ സഹപ്രവര്‍ത്തകനായ സീരിയല്‍ നടന്‍ രമേശ് വലിയശാല. നിന്റെ വിയോഗം എനിക്കിപ്പോഴും വിശ്വസിക്കുവാനാകുന്നില്ല..!!! ആരോടെങ്കിലും രമേശ് ഒന്ന് മനസ്സു തുറന്നിരുന്നെങ്കില്‍ ഞങ്ങള്‍ ഇന്നനുഭവിക്കുന്ന ഈ വേദന ഒഴിവാക്കാമായിരുന്നു. പക്ഷേ നീ അതു ചെയ്തില്ല. നിന്റെ കറ കളഞ്ഞ ചിരിയും തമാശകളും ഒരുമിച്ച് പങ്കിട്ട നിമിഷങ്ങളും ഒരിക്കലും മറക്കില്ല. ആദരാജ്ഞലികള്‍.