ഏതൊരു സ്ത്രീയും ഒരു പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത് മോഹന്‍ലാല്‍ നല്‍കും; ശ്വേതാ മേനോന്‍

മോഹന്‍ലാലിനെ പുകഴ്ത്തി നടി ശ്വേതാ മേനോന്‍. മോഹന്‍ലാലിനെ കുറിച്ച് പറയുമ്പോള്‍ നായികമാര്‍ക്ക് നൂറു നാവാണ്. അദ്ദേഹത്തിന്റെ പെരുമാറ്റം തന്നെയാണ് അതിന് കാരണം. ബഹുമാനവും സംരക്ഷണവുമാണ് ഏത് സ്ത്രീയും പുരുഷനില്‍ നിന്ന് ആഗ്രഹിക്കുന്നത്. മോഹന്‍ലാലില്‍ നിന്ന് അത് നിര്‍ലോഭം ലഭിക്കുമെന്ന് ശ്വേതാമേനോന്‍ പറഞ്ഞു.അതില്‍ വലുപ്പച്ചെറുപ്പങ്ങളുമില്ല. പത്ത് പേരുണ്ടെങ്കില്‍ അവരെയെല്ലാം കെയര്‍ ചെയ്യാന്‍ പുള്ളിക്കറിയാം. നമുക്കും ഇങ്ങിനെ ചെയ്യണമെന്ന് ആഗ്രഹമുണ്ടാകും പക്ഷെ, നടക്കില്ല. അതുകൊണ്ട് മോഹന്‍ലാല്‍ കൃഷ്ണനാണെന്ന് തോന്നിയിട്ടുണ്ടെന്നും അവര്‍ സിനിമാ വാരിക നാനയോട് പറഞ്ഞു.

ഭക്ഷണപ്രിയന്‍ മാത്രമല്ല നന്നായിട്ട് ആഹാരം കഴിക്കുകയും മറ്റുള്ളവരെ കൊണ്ട് കഴിപ്പിക്കുകയും ചെയ്യുന്നയാളാണ് ലാലെന്നും ശ്വേത പറയുന്നു. ഷൂട്ടിംഗ് കഴിയുമ്പോഴേക്കും കുറഞ്ഞത് രണ്ട് മൂന്ന് കിലോയെങ്കിലും ഓരോരുത്തരും കൂടിയേക്കും. പരദേശിയുടെ ചിത്രീകരണത്തിനിടെ മോഹന്‍ലാല്‍ ഇടയ്ക്കിടെ കുക്കിംഗിന് ഇറങ്ങും. പലതരം ആഹാരം ഉണ്ടാക്കും. എല്ലാം സംവിധായകന്‍ ഉള്‍പ്പെടെ ഉള്ളവരെ കൊണ്ട് കഴിപ്പിക്കും. കുക്കിംഗ് ഇല്ലെങ്കില്‍ പറഞ്ഞാമതി, നമുക്ക് ഇഷ്ടമുള്ളത് നമ്മുടെ കുക്കിനെ കൊണ്ട് പറഞ്ഞ് ഉണ്ടാക്കി ലൊക്കേഷനില്‍ കൊണ്ടുവരുമെന്നും ശ്വേത ഒരഭിമുഖത്തില്‍ പറഞ്ഞു. ലണ്ടനില്‍ ഏതൊക്കെ റസ്റ്ററന്റില്‍ നല്ല ആഹാരം കിട്ടുമെന്നും മോഹന്‍ലാലിനറിയാം. ആകാശഗോപുരത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിടെയുള്ള പല റസ്റ്റോറന്റിലും പോയിരുന്നു. ഒരിക്കല്‍ തേങ്ങാ പാലൊഴിച്ച ചിക്കന്‍കറി ഉണ്ടാക്കി തന്നു, ലണ്ടനില്‍ വെച്ച്. ഇന്നും അതിന്റെ രുചി നാവിലൂറുന്നെന്ന് ശ്വേത ഓര്‍ക്കുന്നു.

ശ്വേതാ മേനോനും മോഹന്‍ലാലും തമ്മില്‍ വലിയ ആത്മബന്ധമാണ്. മോഹന്‍ലാലിനെ സ്‌നേഹത്തോടെ ‘ ലാട്ടന്‍ ‘ എന്നും ശ്വേതയെ ‘അമ്മ എന്നുമാണ് പരസ്പരം വിളിക്കുന്നത്. ശ്വേതയോടുള്ള അടുപ്പത്തിന്റെ പുറത്ത് മോഹന്‍ലാല്‍ ശ്വേതക്ക് ഒരിക്കല്‍ കല്യാണം ആലോചിച്ചു. ‘ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി ലാലേട്ടനോടൊപ്പം ഞാന്‍ അമേരിക്കയില്‍ വന്നിരുന്നു. അന്ന് ഞങ്ങളോടൊപ്പം മുകേഷേട്ടനും ലക്ഷ്മിഗോപാലസ്വാമിയും വിനീതും ഒക്കെയുണ്ടായിരുന്നു. ഏതാണ്ട് ഒരു മാസക്കാലം ഞങ്ങള്‍ അമേരിക്കയിലുണ്ടായിരുന്നു.ഒരു ദിവസം പതിവില്ലാത്ത നിഗൂഢതയുണ്ടായിരുന്നു അവരുടെ പെരുമാറ്റങ്ങളിലെല്ലാം. എന്നെ ഒളിച്ചുസംസാരിക്കുന്നു, ഫോണ്‍ വിളിക്കുന്നു, അടക്കിപ്പിടിച്ച് വര്‍ത്തമാനം പറയുന്നു. എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസ്സിലായി. പക്ഷേ ആരും ഒന്നും പറയുന്നില്ല. ഒടുവില്‍ ഞാന്‍ ലാലേട്ടനോട് തന്നെ ചോദിച്ചു ശ്വേതാ പറഞ്ഞു.