അമ്മ പീഡിപ്പിച്ചെന്ന് പറയാന്‍ ചേട്ടനോട് അച്ഛന്‍ പറഞ്ഞതായി അനിയന്‍,കടയ്ക്കാവൂര്‍ കേസില്‍ ട്വിസ്റ്റ്

അമ്മ മകനെ പീഡിപ്പിച്ചെന്ന വാര്‍ത്ത കേട്ട ആഘാതത്തിലായിരുന്നു രണ്ട് ദിവസമായി കേരളം എന്നാല്‍ കടക്കാവൂരില്‍ 14കാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ദുരൂഹതയാണ് ഇപ്പോള്‍ നിനില്‍ക്കുന്നത്. അമ്മയ്ക്കെതിരെ മൊഴി നല്‍കാന്‍ അച്ഛന്‍ സഹോദരനെ നിര്‍ബന്ധിച്ചിരുന്നതായി ഇളയകുട്ടി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് മകളും ഭര്‍ത്താവും വേര്‍പിരിഞ്ഞെന്നും, ഇയാളുടെ രണ്ടാം വിവാഹത്തെ എതിര്‍ത്തതാണ് കേസിന് കാരണമെന്നും കുറ്റാരോപിതയായ യുവതിയുടെ മാതാപിതാക്കളും ആരോപിച്ചു.

ഭാര്യയ്ക്കെതിരെ പരാതിയുമായെത്തിയ ഭര്‍ത്താവ് നിയമപരമായി വിവാഹമോചനം നേടാതെയാണ് മറ്റൊരു വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു. 14കാരനായ മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വക്കത്തെ വീട്ടില്‍ നാല് മക്കളും മാതാവും താമസിക്കുമ്പോഴാണ് സംഭവമുണ്ടായതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. നാല് വര്‍ഷത്തോളം അമ്മ തന്നോട് മോശമായി പെരുമാറിയെന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ കുട്ടി പറഞ്ഞിരുന്നത്. യുവതിയെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.