നവകേരള ബസ് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി, മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത് ഔദ്യോഗിക വാഹനത്തില്‍

തിരുവനന്തപുരം. നവകേരള സദസ്സിന് ഉപയോഗിച്ച ബസ് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി. ഔദ്യോഗിക സമാപനത്തിന് ശേഷം മന്ത്രിമാര്‍ എല്ലാവരും മടങ്ങിയത് ഔദ്യോഗിക വാഹനങ്ങളിലാണ്. കാനം രാജേന്ദ്രന്‍ മരിച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പ്രചാരണം ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് നടക്കുന്നത്.

ഈ പരിപാടിക്ക് ശേഷം നവകേരള ബസ് കെഎസ്ആര്‍ടിസിക്ക് കൈമാറും. മന്ത്രിമാര്‍ക്ക് സഞ്ചരിക്കാന്‍ ഒരു കോടിയിലേറെ മുടക്കിയാണ് ബസ് നിര്‍മിച്ചത്. കോണ്‍ട്രാക്ട് ക്യാരേജ് ആണെങ്കിലും വെള്ള നിറം ബസിന് ബാധകമായിരുന്നില്ല. ബസില്‍ കോഫി, ടീ മേക്കര്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യവും ബസിലുണ്ട്.

നിര്‍ത്തിയിടുമ്പോള്‍ പുറത്തു നിന്നും വൈദ്യുതി സ്വീകരിച്ച് എസി പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യവും ബസിലുണ്ട്. അതേസമയം ബസ് കെഎസ്ആര്‍ടിസിയുടെ ടൂര്‍ ആവശ്യത്തിനായിരിക്കും ഉപയോഗിക്കുക.