കുട്ടികളെ ഉറക്കി കിടത്തി മറ്റുള്ളവരുടെ അടുത്തേക്ക് ഭര്‍ത്താവ് പറഞ്ഞയക്കും, നിരന്തര ഉപദ്രവവും

കോട്ടയം: ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പരപുറത്തെത്തുന്നത്. ചങ്ങനാശേരി സ്വദേശിനിയുടെ പരാതിയിലാണ് പോലീസ് ഇവരുടെ ഭര്‍ത്താവ് അടങ്ങുന്ന സംഘത്തെ പിടികൂടിയത്. ഇപ്പോള്‍ യുവതിയുടെ സഹോദരന്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഏറെ ഞെട്ടിക്കുന്നത്. സഹോദരിയെ ഭീശണിപ്പെടുത്തിയാണ് ഭര്‍ത്താവ് പലര്‍ക്കും കൈമാറിയതെന്നും ഭാര്യയെയും മക്കളെയും ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നു എന്നും സഹോദരന്‍ പറഞ്ഞു.

‘ഇവളെ ഭയങ്കര ഭീഷണിയായിരുന്നു. കൊച്ചുങ്ങളെ കൊല്ലും എന്നൊക്കെ പറഞ്ഞിരുന്നു. ഇതിന് സമ്മതിച്ചില്ലെങ്കില്‍ നിനക്കും മക്കള്‍ക്കും സന്തോഷം കാണത്തില്ല എന്നൊക്കെയാണ് പറഞ്ഞത്. അവളെ തല്ലത്തില്ല, പക്ഷേ, മാനസികമായി തളര്‍ത്തിക്കളഞ്ഞിട്ടാണ് ഇതൊക്കെ. അത്രത്തോളം അവളെ ഹരാസ് ചെയ്തിട്ടുണ്ട്. അങ്ങനെ ലാസ്റ്റ് ആ വ്ളോഗ് വന്നപ്പോളാണ് കാര്യങ്ങള്‍ അറിയുന്നത്. വീട്ടില്‍ ചെന്നപ്പോള്‍ അമ്മയാണ് കുറച്ചുകാര്യങ്ങള്‍ പറഞ്ഞത്. എന്നോട് വ്ളോഗ് കേള്‍ക്കാന്‍ പറഞ്ഞു. അത് കുറച്ചു കേട്ടപ്പോളെ എന്റെ മനസ് തകര്‍ന്നു പോയി.- പരാതിക്കാരിയുടെ സഹോദരന്‍ പറഞ്ഞു.

പലരീതിയിലുള്ള ലൈംഗിക വൈകൃതങ്ങള്‍ക്കും സഹോദരിയെ അവരുടെ ഭര്‍ത്താവ് ഇരയാക്കിയിരുന്നു. മുമ്പ് ഇയാള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കില് കൗണ്‍സിലിങ്ങിലൂടെ ഒത്തു തീര്‍പ്പാക്കുകയാണ് ചെയ്തത്. വിവാഹം കഴിഞ്ഞ് രണ്ടുവര്‍ഷത്തോളം പ്രശ്നമുണ്ടായിരുന്നില്ല. അതിനുശേഷമാണ് ഭര്‍ത്താവ് ഇത്തരം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചുതുടങ്ങിയത്. രണ്ടു വര്‍ഷം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കൗണ്‍സിലിങ് നടത്തി ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. ഭര്‍ത്താവിനൊപ്പം പോകാനാണ് യുവതിയും താത്പര്യം കാണിച്ചത്.

എന്നാല്‍ പിന്നീടും ഉപദ്രവം തുടരുകയായിരുന്നു. പലയിടത്തും പോകുമ്പോള്‍ കുട്ടികളെ ഉറക്കികിടത്തിയ ശേഷമാണ് ഭര്‍ത്താവ് യുവതിയെ മറ്റുള്ളവരുടെ അടുത്തേക്ക് പറഞ്ഞയച്ചിരുന്നത്. ആത്മഹത്യാഭീഷണി മുഴക്കിയും കുട്ടികളെ മര്‍ദിച്ചും ഇയാള്‍ ഭാര്യയെ മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നുവെന്നും ഭീതിയില്ലാതെ അവള്‍ ഉറങ്ങുന്നത് ഇപ്പോളാണെന്നും സഹോദരന്‍ പറഞ്ഞു.

ഇതുവരെ ആറ് പേരെയാണ് പങ്കാളികലെ കൈമാറിയ കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ആകെ ഒമ്പത് പേരാണ് പരാതിക്കാരിയെ പീഡിപ്പിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഒരാള്‍ വിദേശത്തേക്ക് കടന്നു. പരാതിക്കാരിയെ കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി. രഹഗസ്യ മൊഴിയും രേഖപ്പെടുത്തി.