ഞങ്ങള്‍ ഹിന്ദുത്വത്തിന്റെ കാലന്മാരെന്ന് വീണ്ടും പോപുലര്‍ ഫ്രണ്ട്; ഓരോ ഭാരതീയനിലും ഭയവും ആശങ്കയും വിതറുന്ന ഭീകരവാദികള്‍

പിഞ്ചുകുട്ടിയേ കൊണ്ട് വായില്‍ കൊള്ളാത്ത അന്യ മതക്കാര്‍ക്കെതിരായ മുദ്രാവാക്യം വിളിച്ചതിനെ നാ്യയീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍. ഞങ്ങള്‍ ഹിന്ദുത്വത്തിന്റെയും കാലന്മാര്‍ തന്നെയാണ് എന്ന് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കുന്നത്. സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനാണ് ഇത്തരക്കാരുടെ നീക്കം എന്ന് വിമര്‍ശനം ഉയരുന്നത്. വീണ്ടും കൃത്യമായ നയം വ്യക്തമാക്കകയാണ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ എന്നാണ് ഇതില്‍ നിന്ന് മനസിലാക്കാന്‍ സാധിക്കുന്നത്. നിങ്ങള്‍ സ്വയം കാലന്മാര്‍ എന്ന് പറയുന്നതിന്റെ ആ മുദ്രാവാക്യം എന്താണ് എന്ന് ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ ഞങ്ങള്‍ ഫാസിസത്തിന്റെയും ഹിന്ദുത്വത്തിന്റെയും കാലന്മാരാണ് എന്ന് മറുപടി പറഞ്ഞത്

ഞങ്ങള്‍ ഹിന്ദ്വത്തിന്റെ കാലന്മാര്‍ എന്ന് പരസ്യമായി പറയുമ്പോള്‍ ഇത്തരം പരസ്യ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേരളം മാത്രമായിരിക്കും ഒരു പക്ഷേ അനുകരണീയമായ മണ്ണും സ്ഥലവും. കാരണം ഹിന്ദ്വത്തത്തേ ഇല്ലാതാക്കുന്ന കാലന്മാരാണ് ഞങ്ങള്‍ എന്ന് മറ്റൊരു മതക്കാര്‍ പരസ്യ പ്രഖ്യാപനം ഇന്ത്യയില്‍ മറ്റ് എവിടെ വെച്ച്് നടത്തിയാലും അധികാരികള്‍ നടപടി സ്വീകരിക്കും. ജമ്മു കാശ്മീരില്‍ പോലും ഇത്തരത്തില്‍ ഒരു വെല്ലുവിളി ഭീകരര്‍ക്ക് പോലും നടത്താന്‍ നെട്ടെല്ല് ഉണ്ടാവില്ല. എന്നാല്‍ കേരളത്തില്‍ ഹിന്ദ്വത്തിന്റെ കാലന്മാരാണ് ഞങ്ങള്‍ എന്ന് പരസ്യമായി പറയുമ്പോള്‍ ഒന്നോര്‍ക്കണം..മറു വിഭാഗത്തിലെ ജനങ്ങള്‍ക്ക് ഇതുമൂലം ഉണ്ടാകുന്ന ഹൃദയ വേദനയും ആശങ്കയും പ്രയാസങ്ങളും. ഹിന്ദ്വത്തത്തിനെതിരേ ഈ ഭാഷയില്‍ അതായത് ഉന്മൂലന രീതി പറയുമ്പോള്‍ ആ വിഭാഗക്കാരില്‍ മാത്രമല്ല നമ്മുടെ നാട്ടിലെ എല്ലാ വിഭാഗക്കാരിലും സമാധാന പ്രിയയിലും എല്ലാം ആശങ്ക ഉണ്ടാക്കുകയാണ്.

കുട്ടിയെ തോളത്ത് കയറ്റി വയ്ച്ച് മറ്റ് മതക്കാര്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ഇനിയും ഭരണ പക്ഷത്തും പ്രതിപക്ഷത്തും ഉള്ള ഒറ്റ നേതാവും കേരളത്തില്‍ അപലപിച്ചിട്ടില്ല. ഭരണ പക്ഷവും പ്രതിപക്ഷവും മിണ്ടുന്നില്ല. തെരുവില്‍ മുഴങ്ങിയത് ഉന്മൂലനവും വശഹത്യാ ഭീഷണിയുമാണ്. എന്നിട്ടും അതിനെ കേട്ടതോ കണ്ടതോ പോലും ഇല്ല. സിനിമയിലെ മട്ടാഞ്ചേരി മാഫിയ മുതല്‍ സര്‍ക്കാരും പ്രതിപക്ഷവും എഴുത്തുകാരും, ആക്ടിവിസ്റ്റുകളും, സാമൂഹ്യ നായകരും എല്ലാം നിശബ്ദരാണ്. ആ സമയത്ത് തന്നെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യത്തേ അംഗീകരിച്ചും ന്യായീകരിച്ചും പോപ്പുലര്‍ ഫ്രണ്ട് രംഗത്തും വരുന്നു. ഒന്നുകൂടി അവര്‍ വ്യക്തമായി ഇപ്പോള്‍ പറയുകയാണ് ഹിന്ദ്വത്തിന്റെ കാലന്മാര്‍ ആണ് ഞങ്ങള്‍ എന്ന്

ഹൈന്ദവ പാരമ്പര്യത്തിലാണ് ഭാരതത്തിന്റെ അടിക്കല്ലും അസ്ഥിവാരവും. ഇന്ന് കാണുന്ന പല മതങ്ങളുടേയും അടിസ്ഥാനം പരിശോധിച്ചാല്‍ ഹിന്ദു മതത്തിന്റെയും മറ്റും സ്ഥാനം അറിയാം. ഹിന്ദുക്കള്‍ മാത്രമായിരുന്നു ഇന്ത്യയില്‍ ആദ്യം. ആ നിലയ്ക്ക് ഹിന്ദുത്വം എന്ന സംസ്‌കാരവും പാരമ്പര്യവും ഒരു ഹിന്ദു മതത്തിലോ ആര്‍ എസ് എസിലോ ബിജെപിയിലോ ഒതുങ്ങുന്നില്ല. ഭാരതീയരുടെ പൂര്‍വീക സംസ്‌കാരമാണത്. ഇവിടെയുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതും ആയിരുന്നതുമായ ആശയവും സംസ്‌കാരവും ആയിരുന്നു. ഹിന്ദ്വത്വം എന്നു പറയുമ്പോള്‍ ഓര്‍ക്കണം. ആര്‍ എസ് എസ് അല്ല ഹിന്ദ്വത്വം. ഈ പറയുന്ന ഹിന്ദ്വത്ത്വത്തില്‍ ഞങ്ങള്‍ വരില്ല എന്ന് ഏതേലും മതക്കാര്‍ പറഞ്ഞാലും മറ്റെല്ലാ മതവും പാര്‍ട്ടിക്കാരും എല്ലാം ഉള്‍പെടും. അതില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും, ലീഗുകാരും തുടങ്ങി കേരളാ കോണ്‍ഗ്രസുകാരും ഒക്കെയുണ്ട്.

നാനാ ജാതി മതസ്ഥര്‍ ഹിന്ദ്വത്തില്‍ നിലയുറപ്പിക്കുന്നു. ആര്‍ എസ് എസ് പകയല്ല പോപ്പുലര്‍ ഫ്രണ്ട് അവസാനം പറഞ്ഞിരികുന്നത്. ഹിദ്വുത്വം എന്ന വാക്കാണ്. ഹിന്ദുത്വത്തിന്റെ കാലന്മാര്‍ എന്ന് തന്നെ പറയുമ്പോള്‍ വിഷയം ആര്‍ എസ് എസ് അല്ല, ബിജെപി അല്ല..ഇന്ത്യയും അതിന്റെ സംസ്‌കാരവും ഇവിടൂത്തേ രീതികളും തന്നെ. ഇസ്‌ളാമികമായി മാത്രം ചിന്തിക്കുമ്പോള്‍ മറ്റെല്ലാത്തിനേയും തിരസ്‌കരിക്കാനും ഇല്ലായ്മ ചെയ്യാനും ഉള്ള ചിന്തയാവുകയാണ് ഈ തീവ്രവാദം. എസ് ഡി പി ഐ/ പോപുലര്‍ ഫ്രണ്ട് വിമര്‍ശിക്കുന്ന ആര്‍ എസ് എസ് എവിടെ എങ്കിലും ഇസ്‌ളാമിനെ ഇല്ലാതാക്കണം എന്ന് പറയുന്നില്ല. ഇസ്‌ളാമിക ഭീകരതക്കും ഇസ്‌ളാമിക തീവ്രവാദത്തിനും എതിരായ വിമര്‍ശങ്ങളേയും എതിര്‍പ്പുകളേയും ഇസ്‌ളാമിനെതിരായി കാണരുത്. ഇത്തരം വിമര്‍ശനങ്ങള്‍ ഇസ്‌ളാം മതത്തിനെതിരായി വിശ്വാസികളേ തെറ്റിദ്ധരിപ്പികുകയാണ് തീവ്രവാദ സംഘടനകള്‍