ബംഗാളിൽ നിയമവാഴ്ച്ച തകർന്നു, മമതയേ പിരിച്ചു വിടും രോഷാകുലനായി സി വി ആനന്ദ ബോസ്

ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട ഗവണ്മെന്റ് ബംഗാളിൽ പരാജയപ്പെട്ടിരിക്കുന്നു ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ബംഗാൾ ഗവർണർ ശ്രി കവി ആനന്ദബോസ് രംഗത് വളരെ ശക്തമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത് ബംഗാൾ ഒരു ബനാന റിപ്പബ്ലിക്കല്ല. അക്രമം തടയാനുള്ള പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനാണ്. സർക്കാർ ഫലപ്രദമായി പ്രവർത്തിക്കണം അല്ലെങ്കിൽ പ്രത്യാഘാതങ്ങൾ നേരിടണം, സി വി ആനന്ദ ബോസ് രോഷത്തോടെ പ്രതികരിച്ചു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണം ക്രൂരമായ സംഭവമായിരുന്നുവെന്നും ഇത് ഭയപ്പെടുത്തുന്നതും ഖേദകരവുമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു. ജനാധിപത്യത്തിലെ പ്രാകൃതമായ നടപടികൾ ഒരു പരിഷ്കൃത സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പശ്ചിമ ബംഗാളിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസിൽ തൃണമൂൽ കോൺഗ്രസ് നേതാവിൻ്റെ വീട് പരിശോധിക്കാൻ എത്തിയ തങ്ങളുടെ ഉദ്യോഗസ്ഥരെ ആയിരത്തോളം വരുന്ന ജനക്കൂട്ടം ആക്രമിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ സന്ദേശ്ഖാലി പ്രദേശത്ത് താമസിക്കുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വസതിയിലേക്കുള്ള യാത്രാമധ്യേയാണ് നേതാവിന്റെ അനുയായികൾ എന്ന് കരുതുന്ന ജനക്കൂട്ടം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത്.

റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. അക്രമി സംഘം തങ്ങളുടെ നേരെ പാഞ്ഞടുക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പണവും തട്ടിയെടുക്കുകയും ചെയ്തതായി കേന്ദ്ര അന്വേഷണ ഏജൻസി പ്രസ്താവനയിൽ വ്യക്തമാക്കി. മൂന്ന് ഇൻഫോം ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം വളരെ ക്രൂരമായി ആക്രമിച്ചു എന്നാണ് ഇഡി പ്രസ്താവനയിൽ അറിയിച്ചത്. ഈ മൂന്ന് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

“ആൾക്കൂട്ടം വളരെ അക്രമാസക്തരായിരുന്നു. ഉദ്യോഗസ്ഥർക്ക് എതിരെ അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ് അവർ നടത്തിയത്. ചില ഉദ്യോഗസ്ഥർക്ക് അവരുടെ ജീവൻ രക്ഷിക്കാൻ തിരച്ചിൽ നടത്താതെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടേണ്ടിവന്നു”- അന്വേഷണ ഏജൻസി പ്രസ്താവനയിൽ അറിയിച്ചു. ഇഡി ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പ്, പണം, പേഴ്സുകൾ തുടങ്ങിയ സ്വകാര്യവും ഔദ്യോഗികവുമായ വസ്‌തുക്കളും ജനക്കൂട്ടം തട്ടിയെടുക്കുകയായിരുന്നു എന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അതേസമയം, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും സന്ദേശ്ഖാലിയിലെ സംഭവത്തെ അപലപിച്ച് രംഗത്തെത്തി. ബംഗാളിലെ അക്രമം തടയാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണെന്ന് അദ്ദേഹംപറഞ്ഞു.കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ ആശുപത്രിയിൽ പരിക്കേറ്റു കഴിയുന്ന ഇഡി ഉദ്യോഗസ്ഥരെയും അദ്ദേഹം കണ്ടു.

മാസങ്ങളായി റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി റെയ്ഡ് നടത്തുകയാണ്. പശ്ചിമ ബംഗാളിലെ ഗുണഭോക്താക്കൾക്കുള്ള പൊതുവിതരണ സംവിധാനത്തിന്റെ 30 ശതമാനവും സ്വകാര്യ വിപണിയിലേക്ക് തിരിച്ചുവിട്ടുവെന്നാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. പശ്ചിമ ബംഗാൾ പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്നും ആക്രമണത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇഡി ചൂണ്ടിക്കാട്ടി. പലരും അനധികൃതമായി പിഡിഎസ് റേഷൻ കൈവശം വച്ചതായും സംസ്ഥാനത്ത് വ്യാജ നെല്ല് സംഭരണം നടന്നതായും ഇഡി വ്യക്തമാക്കുന്നു.