അടുത്തത് കേള്‍ക്കേണ്ടി വരിക സിസ്റ്റര്‍ ലൂസിയുടെ ആത്മഹത്യ വാര്‍ത്തയോ, സിസ്റ്റര്‍ ലൂസി കളപ്പുര ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്

കത്തോലിക്ക സഭയില്‍ വന്‍ കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ ലൂസി ക്രൂരമായി കൊലചെയ്യപ്പെടാനുള്ള സാധ്യതകള്‍ ഉയരുകയാണ്. ലൂസി കിണറ്റില്‍ ചാടിയെന്നോ വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നോ അല്ലെങ്കില്‍ തൂങ്ങി മരിച്ചുവെന്നോ ഉള്ള വാര്‍ത്തകള്‍ക്ക് സാധ്യതയുണ്ട്. സിസ്റ്റര്‍ ലൂസി കളപ്പുര ഒന്ന് കരുതി ഇരിക്കുന്നത് നല്ലതാണ്. എപ്പോള്‍ വെണമെങ്കിലും ആത്മഹത്യയുടെ രൂപത്തില്‍ കൊലയാളി നിങ്ങളിലേക്ക് എത്തിയേക്കാം. ഈ മുന്നറിയിപ്പ് സിസ്റ്റര്‍ ലൂസി 2020 മെയ് 28നു കണ്ട കാഴ്ച്ചകളാണ്

ലൂസി കളപ്പുര കണ്ട കാഴ്ച്ചകള്‍ ഇപ്പോള്‍ കത്തോലിക്കാ സഭാ വിശ്വാസികളില്‍ വീണ്ടും ചര്‍ച്ചയാകുന്നു. ലോക്ക് ഡൗണില്‍ മയ് 28ന് വയനാട്ടിലെ സിസ്റ്ററുടെ സ്വന്തം പള്ളിയായ കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല മഠത്തിലെ സുപ്പീരിയറും ലൈംഗീക വൃത്തിയില്‍ ഏര്‍പെട്ടത് താന്‍ കണ്ടു എന്നാണ് സിസ്റ്റര്‍ ലൂസി വെളിപ്പെടുത്തിയത്. സിസ്റ്റര്‍ ലൂസി പറയുന്ന വെളിപ്പെടുത്തലിലെ പ്രധാന ഭാഗം ഇതാണ്…അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടാണ് ഞാന്‍ അങ്ങോട്ട് ചെല്ലുന്നത്. ഉള്ളില്‍ സംശയം ഉണ്ടായിരുന്നെങ്കില്‍പോലും അവിടെ കണ്ട കാഴ്ച്ച എന്നെ സ്തബ്ധയാക്കിക്കളഞ്ഞു. സംശുദ്ധമായ സന്ന്യസ്ത ജീവിതം നയിക്കുന്നവര്‍ എന്നവകാശപ്പെടുന്ന പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും പരിസരം പോലും മറന്ന് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച എനിക്ക് മനംപുരട്ടല്‍ ഉണ്ടാക്കി. ആവുന്നത്ര ഉച്ചത്തില്‍ ‘എന്താണെടാ ഇത്?’ എന്നുഞാന്‍ ചോദിച്ചു. കാണരുതാത്ത ഈ കാഴ്ച ഞാന്‍ കണ്ടു എന്നറിഞ്ഞ ഉടന്‍ ഫാ. സ്റ്റീഫന്‍ കോട്ടക്കലിന്റെ മുഖത്തുണ്ടായ വന്യമായ ഭാവം എന്നെ ഭയപ്പെടുത്തി. ലിജി മരിയയില്‍ നിന്നും വേര്‍പെട്ട് അയാള്‍ എന്റെ നേര്‍ക്ക് ആക്രമിക്കാനായി പാഞ്ഞടുത്തു.

ഇവിടെ സിസ്റ്റര്‍ ലൂസി ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധിക്കുക. വൈദീകനും കന്യാസ്ത്രീയും തമ്മില്‍ ലൈംഗീക വേഴ്ച്ചയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ കണ്ട് എന്നതും എന്നെ കണ്ടതും സിസ്റ്റര്‍ ലിജി മരിയയുടെ ശരീരത്തില്‍ നിന്നും ഫാ സ്റ്റീഫന്‍ വേര്‍പെട്ടു എന്നതും ആണ് ആരിലും ഞടുക്കം ഉളവാക്കുന്ന വെളിപ്പെടുത്തല്‍. ലോക്ക് ഡൗണ്‍ കാലത്ത് പള്ളികള്‍ അടച്ചിട്ടിരിക്കുകയാണ്. മുമ്പ് ഇടുക്കിയിലും ഒരു വികാരി കുടുങ്ങിയത് ഒരു വീട്ടമ്മയുടെ പള്ളി മേടയിലെ രഹസ്യ സന്ദര്‍ശം മൂലമായിരുന്നു. ഇപ്പോള്‍ വയനാട്ടില്‍ വികാരിയും കന്യാസ്ത്രീയും കുരുക്കിലായതും ലോക്ക് ഡൗണിലെ രഹസ്യ കൂടി കാഴ്ച്ചയില്‍ ആയിരുന്നു. എന്നും പള്ളിയില്‍ പോകുന്ന മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയ താമസിച്ചാണ് തിരികെ വരുന്നത്. 3ഉം 4 മണിക്കൂര്‍ ലിജി മരിയ പള്ളിമുറിയില്‍ തങ്ങുന്നു. സ്ഥിരമായി ഇത് ആവര്‍ത്തിച്ചപ്പോള്‍ ആണ് സിസ്റ്റര്‍ ലൂസി ഇത് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ആ അന്വേഷണം ചെന്നവസാനിച്ചത് കത്തോലിക്കാ സഭയിലെ മറ്റൊരു വിവാദത്തിലും.കുര്‍ബാന കഴിഞ്ഞ് 7.30am ഓടെ തിരികെയെത്തേണ്ട ആള്‍ പല ദിവസങ്ങളിലും 9.30am വരെയൊക്കെ വൈകി എത്തുന്നു. വ്യാഴാഴ്ച (28.05.2020) രാവിലെ പള്ളിയില്‍ പോയ സുപ്പീരിയര്‍ സിസ്റ്റര്‍ ലിജി മരിയ 8 മണിയായിട്ടും തിരികെ വരാതിരുന്നപ്പോള്‍ സിസ്റ്റര്‍ ലൂസി പള്ളി മുറിക്ക് മുന്നില്‍ എത്തുകയായിരുന്നു, കണക്കു കൂട്ടന്‍ തെറ്റിയില്ല. സിസ്റ്റര്‍ ലിജി മരിയയുടെ ചെരിപ്പ് പള്ളി മുറിക്ക് പുറത്ത് കിടക്കുന്നു. സിസ്റ്റര്‍ ലൂസി മെല്ലെ ശബ്ദം ഉണ്ടാക്കാതെ പള്ളി മുറിയുടെ ഹാളില്‍ എത്തുന്നു. അപ്പോള്‍ അടുക്കളയില്‍ നിന്നും ലൈംഗീക വേഴ്ച്ച നടത്തുമ്പോള്‍ പുറപ്പെടുവിക്കുന്ന അസാധാരണ ശബ്ദങ്ങള്‍ കേള്‍ക്കുന്നു. അടുക്കളയിലേക്ക് ചെന്നപ്പോള്‍ അത് തന്നെ സംഭവിക്കുന്നു…

ഈ കാഴ്ച്ചകള്‍ കണ്ട സിസ്റ്റര്‍ ലൂസി ഇന്ന് പരമ്പരാഗതമായി കാണുന്ന വിധത്തില്‍ എവിടെ കിടക്കണം എന്നു കൂടി ഊഹിക്കുക..കിണറ്റില്‍ കിടക്കണം. അരുതാത്ത കാഴ്ച്ചകള്‍ കണ്ട സിസ്റ്റര്‍ അഭയയേ 3 പതിറ്റാണ്ട് മുമ്പാണ് സ്‌പോട്ടില്‍ കോടാലിക്ക് തലയില്‍ ആഞ്ഞ് അടിച്ച് വീഴ്ത്തി വൈദീകരും കന്യാസ്ത്രീയും കിണറ്റില്‍ എടുത്തിട്ടത്. സമാനമായ സംഭവമാണ് ഇപ്പോള്‍ സിസ്റ്റര്‍ ലൂസിക്കും ഉണ്ടായത്. കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല ഫ്ച്ച് മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മിലുള്ള ലൈംഗീക വേഴ്ച്ച കണ്ട ഈ കന്യാസ്ത്രീ ഇപ്പോള്‍ കൊലപ്പെടേണ്ടതാണ്. കൊല്ലാനായി അവരെ ഫാ സ്റ്റീഫന്‍ ഓടിച്ചു എന്നും അവര്‍ തന്നെ പറയുന്നു.ഇതിനേ കുറിച്ച് സിസ്റ്റര്‍ ലൂസി പറയുന്നത് ഇങ്ങിനെ..അവര്‍ ലൈംഗീക വൃത്തിയില്‍ ഏര്‍പ്പെടുന്ന കാഴ്ച്ച കണ്ട് എന്റെ കാലുകള്‍ തരിച്ചു. ഞാന്‍ മരവിച്ച് നിന്നു പോയി. ഈ സമയം എന്നെ കൊല്ലാനായി ഫാ സ്റ്റീഫന്‍ പാഞ്ഞടുക്കുന്നു. ഓടാന്‍ പോലും വയാതെ എന്റെ കാലുകള്‍ കുഴഞ്ഞ് പോകുന്ന പോലെ തോന്നി. എങ്ങനെയൊക്കെയോ ഞാന്‍ പള്ളിമുറിയുടെ പുറത്തെത്തി. അയാള്‍ എന്റെ പുറകെ വരുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പുറത്തെത്തിയ ഞാന്‍ വാതില്‍ അടച്ച് പിടിച്ച് അയാളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചു, പക്ഷേ അയാളുടെ കായിക ശക്തിക്ക് മുന്നില്‍ എനിക്ക് ജയിക്കാനായില്ല. അയാള്‍ വാതില്‍ വലിച്ചു തുറന്നു. കൈയില്‍ കിട്ടിയാല്‍ അയാള്‍ എന്നെ എങ്ങനെയെങ്കിലും ഇല്ലാതാക്കും എന്നെനിക്ക് തോന്നി. ഞാനവിടെ നിന്നും പ്രാണഭയത്തോടെ ഓടി. വെപ്രാളത്തിനിടയില്‍ എന്റെ ചെരുപ്പ് എടുക്കാനെനിക്ക് കഴിഞ്ഞില്ല. പള്ളിയുടെ മുന്‍ഭാഗത്തെ റോഡിന്റെ സ്റ്റെപ്പ് വരെ അയാള്‍ എന്നെ ഓടിച്ചു.

അതായത് കാര്യങ്ങള്‍ വളരെ വ്യക്തമാണ്. മറ്റൊരു കൊലപാതകമാണ് ഇവിടെ ഒഴിവായത്. സിസ്റ്റര്‍ ലൂസി പറയുന്നത് ശരി എങ്കില്‍ അവര്‍ രക്ഷപെട്ടത് കിണറില്‍ നിന്നും കോടാലിയുടെ അടിയില്‍ നിന്നും ആണ്. ആ പള്ളിമുറിക്ക് അകത്ത് സിസ്റ്റര്‍ ലൂസി കാലിടറുകയോ കുടുങ്ങുകയോ ചെയ്തിരുന്നു എങ്കില്‍ അവരെ അവശയാക്കി കിണറ്റില്‍ തന്നെ ഇട്ടേനേ. പാതി മയക്കി അബോധാവസ്ഥയില്‍ കിണറ്റില്‍ ഇട്ടാല്‍ വെള്ളം കുടിച്ചും കിടറ്റിലേക്ക് വീഴുന്ന ആഘാതത്തിലെ എല്ലുകളും തലയും എല്ലാം പൊട്ടി തകര്‍ന്ന് സിസ്റ്റര്‍ ലൂസി മരിച്ചേനേ..മറ്റൊരു ആത്മഹത്യയായി പുറത്ത് വരുമായിരുന്നു. എന്തായാലും ഒരു കാര്യം സിസ്റ്റര്‍ ലൂസി ശ്രദ്ധിക്കണം. കിണറുകളില്‍ നിന്നും അകന്ന് നില്ക്കുക.. മേലില്‍ ഇത്തരം ആവശ്യമില്ലാത്ത സ്ഥപങ്ങളില്‍ കയറി പോകരുത്. അവര്‍ വലിയ വലിയ സ്വാധീനം ഉള്ളവരാണ്. അവര്‍ എന്തും ചെയ്യട്ടേ..നിങ്ങള്‍ക്ക് എന്തേലും വന്നാല്‍ ആരും നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല. മഠത്തിന്റെ ഉള്ളില്‍ നിങ്ങളുടെ മുറിയില്‍ അടച്ച് പൂട്ടി ഇരുന്നാലും നിങ്ങള്‍ കൊലപ്പെടും. വിഷം ഉള്ളില്‍ ചെന്നോ, മയക്ക് മരുന്ന് ഉള്ളിലെത്തിയോ ഒക്കെ നിങ്ങള്‍ ഇല്ലാതായേക്കാം. സിസറ്റ്ര് ലൂസി ഏത് സമയത്തും കൊലപ്പെടാം. ആ കൊലപാതകം ഒരു ആത്മഹത്യ ആക്കി മാറ്റി ലോകത്ത് അവതരിപ്പിക്കപ്പെടാം. അതിനാല്‍ സഭ തന്നെ മുന്‍ കൈയ്യെടുത്ത് ഈ വിഷയം പരിഹരിക്കണം. ആ കന്യാസ്ത്രീയുമായുള്ള എല്ലാ വിഷയവും സമാധാനത്തില്‍ തീര്‍ത്ത് അവര്‍ക്ക് സംരക്ഷണം നല്കണം. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ മഠത്തില്‍ ചേര്‍ന്നിട്ട് തെറ്റുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇറങ്ങി പോകാന്‍ പറയുന്നത് ഇരിക്കലും ന്യായമല്ല.