സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ മഴക്കെടുതികളില്‍ ആറ് മരണം

ട്ടയം. സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്ന് ആറ് മരണം. മഴക്കെടുതിയില്‍ കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് അപകടങ്ങളില്‍ ആളുകള്‍ മരിച്ചത്. കോഴിക്കോട് വടകരയില്‍ വൈദ്യുതി കമ്പി പൊട്ടിവീണ് 17 കാരന്‍ മരിച്ചു. വടകര കടയക്കുടി സ്വദേശിയായ നിഹാല്‍ ആണ് മരിച്ചത്. നിഹാല്‍ സൈക്കിളില്‍ വീട്ടിലേക്ക് പോകുമ്പോള്‍ തെങ്ങ് വീണ് പൊട്ടിയ കമ്പിയില്‍ നിന്നും ഷോക്കേല്‍ക്കുകയായിരുന്നു.

കോട്ടയത്ത് വെള്ളക്കെട്ടില്‍ വീണ് വയോധികന്‍ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേല്‍ സ്വദേശി ഭാനുകറുമ്പനാണ് മരിച്ചത്. കോട്ടയത്ത് തൃക്കോടിത്താനം ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വീടിന് മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെ തിരുവനന്തപുരം പാറശാലയില്‍ ഗൃഹനാഥന്‍ മരിച്ചു. ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ മരം മുറിക്കുന്നതിനിടെ കാല്‍ വഴുതി വീണ തൊഴിലാളി മരിച്ചു. മാവേലിക്കര സ്വദേശി ശശി ചന്ദ്രനാണ് മരിച്ചത്.