അമ്മ മരിച്ചതിന്റെ വേദന കടിച്ചമർത്തി ശ്രീനാഥ് പരീക്ഷ എഴുതി

ചെറുപ്പത്തിൽ തന്നെ ഭർത്താവ് ഉപേക്ഷിച്ചുപോയ രാജകുമാരിക്ക് രണ്ട് മക്കളാണ്. ഒരു ആണും ഒരു പെണ്ണും. മകളെ വിവാഹം കഴിച്ചുവിട്ടതിനാൽ മകനൊപ്പമാണ് രാജകുമാരി താമസിക്കുന്നത്. അമ്മയുടെ അപ്രതീക്ഷിത വിയോ​ഗം മകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നെങ്കിലും പ്രീയപ്പെട്ട അമ്മയുടെ ചേതനയറ്റ ശരീരം മോർച്ചറിയിൽ കിടക്കുമ്പോ‍ൾ ശ്രീനാഥ് പ്ലസ് ടു പരീക്ഷ എഴുതി. ആര്യനാട് ഗവ. വി. ആൻഡ് എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർഥി ശ്രീനാഥാണ് ഇന്നലെ ഹിസ്റ്ററി പരീക്ഷ എഴുതിയത്. ശ്രീനാഥിനെ ആശ്വസിപ്പിക്കാൻ സഹപാഠികൾക്കോ അധ്യാപകർക്കോ കഴിഞ്ഞില്ല.

ബുധനാഴ്ച രാത്രിയാണ് സ്കൂട്ടർ മുന്നോട്ട് എടുക്കുന്നതിടെ തെറിച്ചു വീണ രാജകുമാരി മരിക്കുന്നത്. പുലിപ്പാറയിലെ സഹപ്രവർത്തകയുടെ വീട്ടിൽ നിന്നും ജോലിക്ക് പോകാനായി സ്കൂട്ടറിന്റെ പിന്നിലിരുന്നു യാത്ര തുടങ്ങുമ്പോഴായിരുന്നു അപകടം. തെറിച്ചു വീണു ഗുരുതര പരുക്കേറ്റ കുമാരിയെ ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരീക്ഷയ്ക്കു ശ്രീനാഥിനെ ബന്ധുവാണ് രാവിലെ സ്കൂളിലെത്തിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി ശ്രീനാഥ് സഹോദരി ശ്രുതിയെ ചേർത്തു നിർത്തി അമ്മയെ അവസാനമായി കണ്ടു. ശ്രുതിനാഥാണ് സഹോദരി