പന്നിയുടെ രക്തം ഒഴുക്കി, കരയുന്ന കന്യാമറിയത്തിന്റെ രൂപം വെച്ചു കോടികൾ തട്ടിപ്പു നടത്തിയ യുവതിയും ഭർത്താവും ഒളിവിൽ

രക്തക്കണ്ണീർ പൊഴിക്കുന്ന കന്യാമറിയം’ ക്രിസ്‌തീയ വിശ്വാസികളെ പറ്റിച്ചു വൻ തട്ടിപ്പ്. കരയുന്ന കന്യകാ മറിയത്തിന്റെ രൂപം കൈവശം വെച്ചു കോടികൾ തട്ടിപ്പു നടത്തി ഒളിവിൽ പോയ യുവതിയുടെയും ഭർത്താവിന്റേയും പേരിൽ ക്രിമിനൽ കേസേടുത്തു പോലീസ്. ഇറ്റലിയിലെ സിസിലി സ്വദേശിയായ മരിയ ഗ്യൂസെപ്പെ സ്കാർപുല്ല എന്ന യുവതിയാണ് രക്തക്കണ്ണീർ പൊഴിക്കുന്ന കന്യകാ മറിയത്തിന്റെ രൂപമാണ് തന്റെ കൈവശമുള്ളതെന്ന് കാണിച്ചു അനേകം ജനങ്ങളെ ആകർഷിച്ചു തട്ടിപ്പു നടത്തിയത്, കരയുന്ന കന്യകാ മറിയത്തിന്റെ രൂപത്തിൽ നിന്നും ഇറ്റിറ്റ് വീണതു ചോരത്തുള്ളികൾ അല്ല പകരം പന്നിയുടെ രക്തം ഉപയോ​ഗിച്ചാണ് ഇവർ രക്തപ്പാടുകൾ ഉണ്ടാക്കിയത് എന്ന് പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

2016-ലാണ് സ്കാർപുല്ല ബോസ്നിയയിലെ മെഡ്ജുഗോർജിലുള്ള ഒരു കത്തോലിക്കാ ദേവാലയത്തിൽ നിന്ന് കന്യകാമറിയത്തിന്റെ രൂപം വാങ്ങിയത്. വീട്ടിലെത്തിയപ്പോൾ തനിക്ക് മാതാവിൽ നിന്നു ചില സന്ദേശങ്ങൾ ലഭിച്ചെന്നും ഈ രൂപത്തിൽ നിന്നും രക്തക്കണ്ണീർ ഒഴുകാൻ തുടങ്ങി എന്നുമുള്ള അവകാശവാദവുമായി ഇവർ രംഗത്തെത്തി. എല്ലാ മാസത്തിലെയും മൂന്നാമത്തെ ദിവസം, നൂറുകണക്കിന് തീർത്ഥാടകർ പ്രാർത്ഥിക്കുന്നതിനും ദൈവത്തിൽ നിന്നുള്ള പുതിയ വെളിപാടുകൾ അറിയുന്നതിനുമായി സ്കാർപുല്ലയുടെ വീട്ടിൽ ഒത്തുകൂടാൻ തുടങ്ങി. ഇവരിൽ പലരും മാരകമായ രോഗങ്ങൾ ഭേദമാകുമെന്ന് പ്രതീക്ഷിച്ചാണ് എത്തിയിരുന്നത്.

പിന്നാലെ പ്രദേശത്തെ ബിഷപ്പായ മാർക്കോ സാൽവി ഇത് അന്വേഷിക്കുമെന്ന് അറിയിച്ചു. തങ്ങൾ പറ്റിക്കപ്പെടുകയാണ് എന്ന് ഇവിടെയെത്തിയ ചിലർ തന്നെ തന്നോടു പറഞ്ഞതായി പ്രൈവറ്റ് ഡിറ്റക്ടീവ് ആയ ആൻഡ്രിയ കാസിയോട്ടി പോലീസിനെ അറിയിച്ചിരുന്നു. അതേസമയം, കരയുന്ന രൂപങ്ങൾക്കും കത്തോലിക്കാ വിശ്വാസത്തിനും തമ്മിലുള്ള ബന്ധത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. സിസിലിയിലെ തന്നെ ദി മഡോണ ഓഫ് സിറാക്കൂസ് ഇതിന് ഒരു ഉദാഹരമാണ്. 1953 മുതൽ കരയുന്ന ഒരു രൂപമാണ് ഇതെന്ന് കത്തോലിക്കാ വിശ്വാസികളിൽ ചിലർ പറയുന്നു. ഹംഗറി, അർജന്റീന, മാസിഡോണിയ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കരയുന്ന ഇത്തരം പ്രതിമകളെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കരയുന്ന ഒരു പ്രതിമയ്ക്ക് ദൈവശാസ്ത്രപരമായ പ്രാധാന്യം ഉണ്ടെന്നും അത്ഭുതങ്ങളും കന്യാമറിയവും തമ്മിലുള്ള ബന്ധം അംഗീകരിക്കണം എന്നും കത്തോലിക്കാ വിശ്വാസികളിൽ ചിലർ പറയുന്നു. യേശുക്രിസ്തുവിന്റെ അമ്മയായതിനാൽ മറിയം ദൈവത്തിന്റെ തന്നെ അമ്മയാണെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. ഇത്തരം അമാനുഷിക സംഭവങ്ങൾ കത്തോലിക്കാ ചരിത്രത്തിലുടനീളം മറിയത്തിന്റെ ഈ സ്ഥാനത്തിന് തെളിവായി കണക്കാക്കപ്പെടുന്നു.

കത്തോലിക്കരെ സംബന്ധിച്ചിടത്തോളം, മേരിയുടെ കണ്ണുനീരിന് ഒരു പ്രത്യേക അർത്ഥമുണ്ട്. ലോകത്തിന്റെ പാപങ്ങൾക്കായി വേണ്ടി മാത്രമല്ല, ‘മറിയത്തിന്റെ ഏഴ് സങ്കടങ്ങൾ’ എന്നറിയപ്പെടുന്ന, സ്വന്തം കഷ്ടപ്പാടുകളും ദുരിതങ്ങളും ഓർത്താണ് അവൾ കരയുന്നത് എന്നും വിശ്വാസികൾ പറയുന്നു. യേശുവിനെ കുരിശിലേറ്റിയതും മരണവും എല്ലാം ഈ ഏഴു സങ്കടങ്ങളിൽ ഉൾപ്പെടുന്നു.

ഇത്തരം അമാനുഷിമായ അവകാശവാദങ്ങളുമായി ആളുകൾ രംഗത്തെത്തുമ്പോൾ ബിഷപ്പോ അല്ലെങ്കിൽ അദ്ദേഹം നിയമിക്കുന്ന ഒരു കമ്മീഷനോ ആണ് അത് അന്വേഷിക്കുന്നത്. രോഗശാന്തികൾ, പരിവർത്തനങ്ങൾ, കത്തോലിക്കരുടെ വിശ്വാസത്തിന്റെ ആഴം എന്നിവ എല്ലാം നല്ല കാര്യങ്ങളായാണ് കണക്കാക്കുന്നത്. അതേസമയം കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായ പ്രസ്താവനകൾ നടത്തുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.ഈ അടുത്തിടെ തലശേരി അതിരൂപതയിലെ ചെമ്പേരിയിൽ ക്രിസ്തുവിന്റെ അമ്മ മാതാവ് പ്രത്യക്ഷപ്പെട്ട് തിരുവോസ്തി നലകി എന്ന അത്ഭുതവും തട്ടിപ്പെന്നാണ് പുറത്തു വന്ന വിവരം., .ഈ സംഭവത്തിൽ കത്തോലിക്കാ സഭയുടെ കേരളറ്റൃതിലേ ഏറ്റവും വലിയ തലവനും രീറോ മലബാർ സഭയുടെ പരമാദ്ധ്യക്ഷനുമായ കർദ്ദിനാൾ മാർ ആലഞ്ചേരി ആയിരുന്നു ഈ മന്ത്രവാദികളുടെ പിടിയിൽ അകപ്പെട്ടത്.തലശേരി അതിരൂപതയിലേ ചെമ്പേരി എന്ന ഗ്രാമത്തിലേ പള്ളിക്ക് സമീപം പരിശുദ്ധ മാതാവ് പ്രത്യക്ഷപ്പെട്ട സംഭവമാണ് ഏവരെയും ഞെട്ടിച്ചത്.രിശുദ്ധ കന്യാമറിയം നേരിട്ട് പല തവണ പ്രത്യക്ഷപ്പെട്ടു, ഒരു സ്ത്രീക്ക് 5 തിരു മുറിവുകൾ ഉണ്ടാക്കി, കുർബാന ഓസ്തി ഇതേ വീട്ടിൽ തനിയേ ഉയർന്ന് വന്നു. വൻ തട്ടിപ്പും പണ പിരിവും ഇതുമായി ബന്ധപ്പെട്ട് ചില വൈദീകരും കന്യാസ്ത്രീകളും കൂട്ട് ചേർന്ന് ഒരു ഗ്രൂപ്പ് നടത്തി വരികയാണ്‌. ക്രിസ്ത്യൻ വിശ്വാസികളേ മൊത്തത്തിൽ ആക്ഷേപിക്കുന്ന വിധത്തിലേക്ക് ഇപ്പോൾ സ്ത്രീയുടെ 5 ക്ഷതങ്ങൾ പഞ്ചക്ഷതം കാണണം എന്നാവശ്യപ്പെട്ട വിശ്വാസികളും മറ്റും ഇപ്പോൾ കോടതിയിലെത്തി. കർത്താവായ ക്രിസ്തുവിന്റെ അഞ്ചാം മുറിവ് മാറിടത്തിലായിരുന്നു..എന്നാൽ സ്ത്രീയുടെ പഞ്ചക്ഷതം കാണണം എന്ന് പറഞ്ഞ വിശ്വാസികൾക്കെതിരേ ബന്ധപ്പെട്ടവർ കേസ് നല്കുകയായിരുന്നു