ന്യൂദല്‍ഹി : കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതിന് ആശങ്ക. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11,000ലേക്ക് എത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനത്തിലേക്ക് ഉയർന്നു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 11,109 പേര്‍ക്ക് പുതിയായി കോവിഡ് ബാധിച്ചിട്ടുണ്ട്. കേരളം, ദല്‍ഹി, മഹാരാഷ്ട്ര, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്.
കൂടാതെ ഒഡീഷ, രാജസ്ഥാന്‍, ഹരിയാന, ഛത്തീസ്ഗഢ് കര്‍ണ്ണാടക, ഹിമാചല്‍ പ്രദേശ് എന്നിവടങ്ങളിലേയും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളോട് കര്‍ശ്ശന ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇത്തവണ കോവിഡ് വ്യാപന സാധ്യത താരതമ്യേന കുറവായിക്കുമെന്നാണ് വിലയിരുത്തല്‍. അടുത്ത പത്ത് മുതല്‍ പന്ത്രണ്ട് ദിവസം വരെ കൊവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുമെങ്കിലും ഒരു തരംഗത്തിനുള്ള സാധ്യതയില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്.