തൃശൂര്‍ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വരവേൽക്കാനൊരുങ്ങി തൃശൂർ നഗരി. കുറ്റന്‍ കമാനങ്ങളും ബോര്‍ഡുകളും കൊടിതോരണങ്ങളും നഗരത്തിലെങ്ങും കാണാനാകും. അമിത്ഷായുടെ പരിപാടിക്ക് സാക്ഷ്യംവഹിക്കാൻ അരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് വിവരം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ തുടക്കമാണ് അമിത് ഷായുടെ വരവ്.
സുരക്ഷാ ക്രമീകരണങ്ങളാണ് അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്. പൊതുസമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനവും പരിസരവും പോലീസ് നിരീക്ഷണത്തിലാണ്. വേദിയിലും പരിസരത്തുമായി ഇന്നലെ ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പരിശോധന നടത്തിയിരുന്നു.
സംസ്ഥാനപ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ എം.പി,സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍,ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്, പി.സുധീര്‍, സംഘടനാ സെക്രട്ടറി എം.ഗണേശ്, വക്താവ് നാരായണന്‍ നമ്പൂതിരി,മേഖല സംഘടനാ സെക്രട്ടറി കെ.പി.സുരേഷ് തുടങ്ങിയവര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
അമിത്ഷായുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇന്ന് ഉച്ചക്ക് 12 മുതല്‍ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും വടക്കുന്നാഥ ക്ഷേത്ര മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാര്‍ക്കിങ്ങ് അനുവദിക്കില്ല. കനത്ത സുക്ഷതന്നെയാണ് തൃശൂരിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
ഉച്ചയ്ക്ക് ഒന്നരയോടെ നെടുമ്പാശ്ശേരിയിൽനിന്ന് ഹെലികോപ്റ്ററിൽ തൃശ്ശൂർ ശോഭാസിറ്റി ഹെലിപ്പാഡിൽ എത്തുന്ന അമിത്ഷാ മൂന്ന് പരിപാടികളിൽ പങ്കെടുക്കും. വടക്കുന്നാഥക്ഷേത്രത്തിൽ അദ്ദേഹം ദർശനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. രണ്ടിന് ശക്തൻതമ്പുരാൻ സ്മാരകത്തിൽ പുഷ്പാർച്ചന. മൂന്നിന് ജോയ്‌സ് പാലസിൽ നേതൃയോഗം എന്നിവയ്ക്കു ശേഷമാകും ക്ഷേത്ര ദർശനത്തിന് എത്തുക.
ശേഷം വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തെ അമിത്ഷാ അഭിസംബോധന ചെയ്യും. അരലക്ഷംപേർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കുക്കുമെന്നാണ് വിലയിരുത്തൽ. പൊതുയോഗത്തിനുശേഷം കാർമാർഗം നെടുമ്പാശ്ശേരിയിലെത്തുന്ന അമിത്ഷാ ഡൽഹിയിലേക്ക് തിരിച്ചു മടങ്ങും.