ഭാര്യയോട് ഏറ്റവും കൂടതൽ പ്രേമം തോന്നിയത് മകനെ പ്രസവിച്ചപ്പോൾ- ടോവിനോ തോമസ്

വളരെ വ്യത്യസ്തങ്ങളായ വേഷങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന താരമാണ് ടൊവിനോ തോമസ്. വില്ലൻ വേഷങ്ങളിലൂടെ കരിയർ ആരംഭിച്ച താരം ഇപ്പോൾ യുവനായകന നിരയിൽ മുന്നിലാണ്. മലയാളത്തിന് പുറമെ തമിഴിലും നടൻ തിളങ്ങി. കുടുംബത്തിനും പ്രാധാന്യം നൽകുന്ന വ്യക്തികളിൽ ഒരാളാണ് ടൊവിനോ. താരത്തിന്റെ മിക്ക ആഘോഷങ്ങളും കുടുംബത്തിനൊപ്പമാണ്. പല വേദികളിലും ഭാര്യയും കുടുംബവും നൽകിയ പിന്തുണയെ കുറിച്ച് ടൊവിനോ പറഞ്ഞിട്ടുണ്ട്.

പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോ തോമസും ലിഡിയയും. സ്‌കൂൾ സമയത്ത് തുടങ്ങിയ ബന്ധമായിരുന്നു ഇവരുടേത്. എഞ്ചിനീയറായി ജോലി ചെയ്ത് വരുന്നതിനിടെ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്ന് ടൊവിനോ പറഞ്ഞപ്പോൾ ലിഡിയ സമ്മതം മൂളിയിരുന്നു. എന്ന് നിന്റെ മൊയ്തീൻ സിനിമയുടെ സമയത്തായിരുന്നു ഇവരുടെ വിവാഹം. ഇപ്പോളിതാ പ്രണയകാലത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,

ഞാനൊരു കലിപ്പനായിരുന്നു. പുറത്ത് നിന്ന് നോക്കുമ്പോൾ കാണുന്ന ലൈഫ് നല്ലതായിരിക്കും. അങ്ങനെയല്ല കാര്യങ്ങൾ. ഞാനും പ്രഷറൊക്കെ അനുഭവിക്കാറുണ്ട്. ആ സമയത്ത് അവരൊന്നും എന്നോട് സംസാരിക്കാറില്ല. പണ്ടെന്തായിരുന്നു, ഭയങ്കര ഷോർട്ട് ടെംപേർഡായിരുന്നു. അന്ന് ഞാൻ ടോക്‌സിക്കായിരുന്നു. ഇപ്പോ എനിക്കത് മനസിലാവും. അതിന് അനുസരിച്ച് മാറാനായി. അന്നത്തെ പല ചിന്താഗതികളും മാറി തിരിച്ചറിവുകൾ ലഭിച്ചു.

ജോലി ചെയ്‌തോണ്ടിരുന്നയാളാണ് ലിഡിയ. മക്കളെ നോക്കാനൊക്കെയായാണ് ജോലി രാജിവെച്ചത്. വേണേൽ നീ ജോലിക്ക് പൊക്കോ ഞാൻ കുറച്ച് നാൾ ഇവരെ നോക്കാമെന്നൊക്കെ പറയാറുണ്ട്. വീട്ടിലിരിക്കാനുള്ള കൊതി കൊണ്ട് പറയുന്നതാണ്. നിനക്കെന്ത് പണി,, ഇവിടെ പിള്ളേരുടെ കൂടെ കളിച്ചിരുന്നാൽ പോരെ എന്നൊക്കെ പറഞ്ഞ് അവളെ തമാശയാക്കാറുണ്ട്. ചുമ്മാ പറയുന്നതാണെന്ന് അവൾക്കറിയാം.

എനിക്കെന്റെ ഭാര്യയോട് ഏറ്റവും കൂടുതൽ പ്രേമം തോന്നിയത് അവൾ ലേബർ റൂമിനകത്തും ഞാൻ പുറത്തുമായി നിൽക്കുന്ന സമയത്താണ്. ഇസയുടെ സമയത്തെ കാര്യമാണ്. പ്രേമം കഴിഞ്ഞ് വിവാഹം കഴിച്ചപ്പോൾ കംപാനിയൻഷിപ്പാണ്. എന്റെ കൂടെ പഠിച്ചൊരു കുട്ടി അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലിഡിയ പറയുന്നത് അവൾ എന്നോട് പറയും. ഇസയുടെ സമയത്ത് ചില കോംപ്ലിക്കേഷൻസുണ്ടായിരുന്നു. ടഹാന്റെ സമയത്ത് ഞാൻ ലേബർ റൂമിലുണ്ടായിരുന്നു.