രാമക്ഷേത്രം സന്ദർശിക്കാൻ ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ അയോധ്യയിൽ

അയോധ്യ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് ദേശിയ നേതൃത്വം പറഞ്ഞതിന് പിന്നാലെ യുപിയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അയോധ്യയിലെത്തി. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയുടെ നേതൃത്വത്തിലാണ് സംഘം അയോധ്യയിലെത്തിയത്. സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും സംഘത്തിലുണ്ട്.

തങ്ങള്‍ രാമഭക്തരാണെന്നും ശ്രീരാമനെ രാഷ്ട്രീയ ഉപകരണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. സരയു നദിയില്‍ സ്‌നാനം കഴിഞ്ഞ് സംഘം ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുക. പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.

യുപുക്ക് പുറമെ രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.