പാറ്റ്ന: ബിഹാറിലെ ഛപ്രയിൽ രണ്ടു ഭാര്യമാർ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പടുത്തി. മൂന്നുപേരും തമ്മില്‍ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭേൽഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീർ അൻസാരി എന്നയാളാണ് കൊല്ലപ്പെട്ടത്. ദില്ലിയിൽ ജോലി ചെയ്തിരുന്ന അലംഗീര്‍ ബക്രീദ് ആഘോഷിക്കാനായി കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ബീഹാറിലെ വീട്ടിലേക്ക് എത്തിയത്. സംഭവത്തിൽ അലംഗീറിന്‍റെ ഭാര്യമാരായ സല്‍മ, ആമിന എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
അലംഗീര്‍ പത്ത് വര്‍ഷം മുമ്പാണ് സല്‍മയെ വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള ബന്ധം വഷളായതോടെ സൽമ മാറി താമസിക്കാൻ തുടങ്ങി. ആറ് മാസം മുമ്പ് ബംഗാൾ സ്വദേശിയായ ആമിനയെ അലംഗീർ വിവാഹം ചെയ്തു. ആദ്യ ഭാര്യയായ സല്‍മ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ദില്ലിയിൽ എത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. man to death
സൽമയും ആമിനയും അവിടെ വച്ച് കണ്ടുമുട്ടുകയും ചെയ്തു. ഇതിന് ശേഷം ബക്രീദ് ആഘോഷിക്കാനായി അലംഗീര്‍ നാട്ടില്‍ എത്തിയതറിഞ്ഞ് സല്‍മയും ബീഹാറിലേക്ക് എത്തി. ഇതോടെ അലംഗീറും ആമിനയും സൽമയും തമ്മിൽ വാക്കുതർക്കമായി. വഴക്ക് രൂക്ഷമാതോടെ ഭാര്യമാർ ചേർന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.
കുത്തേറ്റ അലംഗീറിനെ ഉടൻ പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അവിടെ നിന്ന് പാറ്റ്ന മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ, പാറ്റ്നയിലേക്ക് കൊണ്ട് പോകും വഴി മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.