മാഗസിൻ തയാറാക്കാനെത്തി പാർട്ടി ഓഫീസ് മണിയറയാക്കി: കുട്ടിസഖാക്കളുടെ അവിഹിതത്തിനു കൂട്ടുനിന്നത് പാർട്ടി സഖാക്കൾ; ചെർപുളശേരിയിൽ ചോരകുഞ്ഞിനെ ഉപേക്ഷിച്ച കൊടുംക്രൂരതയും സഖാക്കളുടെ തന്ത്രം

ചെർപ്പുളശ്ശേരി: മാഗസിൻ തയാറാക്കാനെത്തി പാർട്ടി ഓഫീസിനെ മണിയറയാക്കിയ യുവാവും യുവതിയും ഒടുക്കം പെട്ടു. തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ കുരുക്കി ലൈംഗിക വിവാദം ചൂടേറിയതോടെ പാലക്കാട് ചെർപ്പുളശേരി പാർട്ടി ഓഫീസ് ചർച്ചയാകുകയാണ്. ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് താൻ പീഡിപ്പിക്കപ്പെട്ടെന്ന യുവതിയുടെ മൊഴിയാണ് ഇപ്പോൾ കുരുക്കായിരിക്കുന്നത്. പാർട്ടിയുടെ പോഷക സംഘടനയിൽപെട്ട യുവാവാണ് യുവതിയെ പാർട്ടി ഓഫീസിലെത്തി പീഡിപ്പിച്ചത്.

ആരോപണ വിധേയന് പാർട്ടിയുമായി ബന്ധമില്ലെന്നാണ് സിപിഎം പറയുന്നതെങ്കിലും യുവാവും പാർട്ടിയുമായി അടുത്ത ബന്ധമുള്ളതായി പ്രദേശവാസികൾ പറയുന്നു. സജീവ പ്രവർത്തകനായ യുവാവും യുവതിയും പ്രദേശത്തെ സ്ഥാപനത്തിൽ പഠിക്കുന്നവരായിരുന്നു. ഈ സമയത്താണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും. ഇരുവരുടെയും സംഗമ കേന്ദ്രമായി പാർട്ടി ഓഫീസ് മാറിയിരുന്നു.

ഇതിനിടെ കോളെജിലെ മാഗസിൻ തയാറാക്കാനായി ഇരുവരും പാർട്ടി ഓഫീസിലെത്തുക പതിവായിരുന്നു. വൈകുന്നേരങ്ങളിൽ തുടങ്ങുന്ന മാഗസിൻ പ്രവർത്തനം അവസാനിച്ചിരുന്നത് രാത്രിയിലാണ്. പാർട്ടി ഓഫീസ് ആയതിനാൽ തന്നെ ആരും ശ്രദ്ധിച്ചതുമില്ല. എന്നാൽ യുവാവും യുവതിയും പാർട്ടി ഓഫീസിനെ തുടർച്ചയായി മണിയറയാക്കുകയാണെന്ന് സുഹൃത്തുക്കൾക്കും അറിവുള്ളതായിരുന്നു.

യുവതി ഗർഭിണി ആയതോടെ സഖാവ് മുങ്ങി. ഇതോടെ ചോര കുഞ്ഞിനെ യുവതി ഉപേക്ഷിച്ചു.
മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന് മൊഴി നല്‍കുകയായിരുന്നു. യുവതിയെയും കുഞ്ഞിനെയും ജില്ലാ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ആരോപണ വിധേയനായ യുവാവിനെയും പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്.
യുവതിയുടെ പരാതിയിൻമേൽ മങ്കര പൊലീസ് അന്വേഷണം തുടങ്ങി.