മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം തിളങ്ങിയ നടിയാണ് നൈല ഉഷ.തിരുവനന്തപുരം സ്വദേശിയായ താരം ദുബൈയിൽ സഥിര താമസമായിരിക്കുകയാണ്.2013ൽ പ്രദർശനത്തിനെത്തിയ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.വിവാഹമൊക്കെ കഴിഞ്ഞ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്.വിവാഹതിയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് നൈല.നൈലയുടെ ഭർത്താവ് റോണയും മകൻ അർണവും.ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ് ഗ്യാങ്ങ്‌സ്റ്റർ,വമ്പത്തി,ഫയർമാൻ,പത്തേമാരി,പ്രേതം,നാളെ രാവിലെ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കരിയറിന്റെ തുടക്കകാലത്ത് മാനസികമായി തന്നെ വല്ലാതെ അലട്ടിയ ഒരു സംഭവത്തെക്കുറിച്ചും അതിനോട് താൻ എങ്ങനെയാണ് പ്രതികരിച്ചു എന്നുള്ളതും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം.പണ്ട് പാർട്ട് ടൈം ആയി ജോലി ചെയ്തിരുന്ന സമയത്ത് ജോലി ഉള്ളപ്പോൾ പോകും,അങ്ങനെ ആയിരുന്നു ആ ജോലിയുടെ സ്വഭാവം,പെട്ടെന്ന് വരാൻ പറഞ്ഞ് വിളിച്ചപ്പോൾ മുൻകൂട്ടി അറിയിക്കാതെ ആയതിനാൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഷോയിലെ ഒരു എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ സാധിച്ചില്ല.
കൂടാതെ ആ സമയത്ത് ഞാൻ ബാംഗ്ലൂർ ആയിരുന്നു,നാട്ടിൽ തിരിച്ചു വന്നു കഴിഞ്ഞ പുതിയ എപ്പിസോഡ് അറ്റൻഡ് ചെയ്യാൻ ഞാൻ ആ ചാനൽ സ്റ്റുഡിയോയിൽ പോയപ്പോൾ ചാനൽ ഹെഡ് അവിടെ ഉണ്ടായിരുന്നു എന്നെ അയാൾ വലിയൊരു റൂമിലേക്ക് വിളിപ്പിക്കുകയും ഒരുപാട് ആളുകൾക്ക് മുന്നിൽ വെച്ച് ചീത്ത പറയുകയും ചെയ്തു.അവസാനം അവിടെ നിന്നു ഞാൻ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്.പിന്നീട് ജീവിതത്തിൽ ഞാൻ മുന്നോട്ട് പോയപ്പോൾ ഇതേ ഹെഡ് തന്ന ഓഫർ നിരുപാധികം നിരസിച്ച് ഞാൻ സന്തോഷം കണ്ടെത്തി.ദേവാസുരത്തിൽ രേവതി പറയുന്ന പോലെയുള്ള ചെറിയ വിജയങ്ങൾ ആഗ്രഹിക്കുന്ന ഒരു മനസ്സ് എനിക്കും ഉണ്ട്.