കടത്തിൽ മുങ്ങി നില്ക്കുമ്പോവും പരിധിയില്ലാതെ സർക്കാർ ഭൂമി പതിച്ചുനൽകി, സംസ്ഥാന സർക്കാരിന് സിഎജിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും പരിധിയില്ലാതെ സർക്കാർ ഭൂമി പതിച്ചുനൽകിയെന്നും അർഹതയില്ലാത്തവർക്ക് ഭൂമി നൽകി. സംസ്ഥാന സർക്കാരിനെതിരെ സിഎജിയുടെ രൂക്ഷവമർശനം. സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിലെ ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന് വിമർശനം. മൊത്തം കടത്തിന്റെ ജിഎസ്ഡിപിയുമായുള്ള അനുപാതം കൂടിയെന്ന് സിഎജിയുടെ റിപ്പോർട്ട്.

കിഫ്ബി കടമെടുപ്പ് ബജറ്റിനു പുറത്തുള്ള കടമെടുപ്പല്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ നിരാകരിക്കുന്ന റിപ്പോർട്ടിൽ കിഫ്‌ബി വഴിയുള്ള കടമെടുപ്പ് സർക്കാരിന്‍റെ ബാദ്ധ്യത കൂട്ടുന്നുവെന്നും അടിവരയിടുന്നു. കിഫ്ബി വായ്പ സര്‍ക്കാരിന്റെ ബാദ്ധ്യത അല്ലെന്ന വാദവും തള്ളി. 2021- 22 സാമ്പത്തിക വര്‍ഷത്തിലെ സിഎജി റിപ്പോര്‍ട്ടിലാണ് കിഫ്‌ബിക്കെതിരെ പരാമര്‍ശമുള്ളത്.

പെർഷൻ കമ്പനിയുടെ 11206.49 കോടി കുടിശ്ശികയും സർക്കാരിന്റെ അധിക ബാധ്യതയാണ്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച ബാക്ക് ടു ബാക്ക് ലോൺ കടമായി പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനം കുറഞ്ഞെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു. 2017-2018ൽ 55.96 ആയിരുന്നത് 2021 മുതൽ 2022 വരെ 50.02 ശതമാനമായി കുറഞ്ഞെന്ന് റിപ്പോർട്ട്. റവന്യു വരുമാനത്തിന്റെ 19.98 ശതമാനം ഉപയോഗിച്ചത് പലിശയ്ക്കായെന്നും സിഎജി.