ധീരദേശാഭിമാനി വീർ സവർക്കറെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിഷേധം ഇരമ്പുന്നു.

തൃശൂർ. വീർ സവർക്കർ ധീരദേശാഭിമാനിയല്ലെന്നും വഞ്ചകനാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അധിക്ഷേപിച്ചു. ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നും, ധീരദേശാഭിമാനി വീർ സവർക്കറെ അധിക്ഷേപിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അഴീക്കോടൻ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനപ്രസംഗത്തിനിടെയാണ് പിണറായി വിജയന്റെ വിവാദ പരമാർശം ഉണ്ടായിരിക്കുന്നത്.

‘സവർക്കർ ആൻഡമാൻ ജയിലിൽ എത്തിപ്പെടേണ്ട താമസം. ഉടൻ എങ്ങനെ പുറത്ത് ഇറങ്ങണമെന്നായി. അതിനൊരു വഴിയേയുള്ളൂ. ബ്രിട്ടീഷുകാർക്കെതിരെ എതിരായി ഒരു കാര്യവും ഇനി ചെയ്യില്ല. ഇനി അങ്ങോട്ട് ബ്രിട്ടീഷ് ഭരണകൂടത്തിന് അനുകൂലമായ നിലപാട് മാത്രമേ സ്വീകരിക്കൂ, എന്ന് മാപ്പ് എഴുതി കൊടുത്ത് പുറത്തുവന്നു. അത്തരമാളുകളെ ധീരദേശാഭിമാനിയെന്ന് അല്ല വിളിക്കുക. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ വഞ്ചിച്ച കൂട്ടത്തിൽ മാത്രമേ ഇത്തരമാളുകളെ ഉൾപ്പെടുത്താൻ കഴിയൂ’ – എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശിച്ചത്. സ്വാതന്ത്ര്യസമരത്തിൽ യാതൊരു പങ്കും വഹിച്ചിട്ടില്ലാത്ത ആർഎസ്എസിന്റെയും ബിജെപിയുടെയും ആളുകൾ ഇപ്പോൾ സവർക്കറെ ധീരദേശാഭിമാനിയായി ചിത്രീകരിക്കുകയാണെന്നും പിണറായി വിജയൻ അധിക്ഷേപിക്കുകയുണ്ടായി.

സവർക്കറുടെ ഫോട്ടോ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പ്രചരണബാനറിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ച മുഖ്യമന്ത്രി, ആർഎസ്എസും ബിജെപിയും ഉയർത്തുന്ന പ്രചരണത്തിലാണ് കോൺഗ്രസ് മനസ് എന്നാണ് സംഭവത്തെ കാണിക്കുന്നതെന്നും പറഞ്ഞു. അതിന്റെ ഭാഗമായിട്ടാണ് സ്വാതന്ത്ര്യസമര ദേശാഭിമാനികളുടെ പട്ടികയിൽ സവർക്കറെ ചേർക്കാൻ കോൺഗ്രസിന്റെ മനസ് ആലുവയിൽ തയ്യാറായതെന്നും അതിൽ ആശ്ചര്യപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നു കൂടാ. അതിനായി സംസ്ഥാനത്ത് കരുത്തുള്ള പാർട്ടികൾക്ക് നിർണായക തീരുമാനമെടുക്കാമെന്ന് കോൺഗ്രസിനെ ലക്‌ഷ്യം വെച്ച് പിണറായി പറഞ്ഞു.