സ്പ്രിംഗ്ളർ ഇടപാടിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണ

 

കൊച്ചി/ കേരളത്തെ തന്നെ പിടിച്ചു കുലുക്കിയ സ്പ്രിംഗ്ളർ ഇടപാടിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെന്നാണ് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ബുധനാഴ്ച കൊച്ചിയിൽ വെളിപ്പെടുത്തിയത്. വീണാ വിജയന്‍റെ ബിസിനസ് ആവശ്യങ്ങൾക്കായി ഷാർജ ഭരണാധികാരിയെ ക്ലിഫ്ഹൗസിൽ എത്തിക്കുകയായിരുന്നു. സ്പ്രിംഗ്ളർ വഴി ശേഖരിച്ച ഡാറ്റ വിൽപ്പന നടത്തി. ഡാറ്റ കടത്തിന്‍റെ ബുദ്ധികേന്ദ്രം വീണ വിജയനായിരുന്നു. സ്പ്രിംഗ്ളർ ഇടപാടിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ബലിയാടാക്കുകയാണ് ഉണ്ടായത്. കൊച്ചിയിൽ സ്വപ്ന പറഞ്ഞു.

എക്സാലോജിക്കിന്‍റെ ഇടപെടൽ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജൻസികൾക്ക് താൻ നൽകിയിട്ടുണ്ടെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. സ്പ്രിംഗ്ളറിൽ വീണാ വിജയനാണ് ബുദ്ധികേന്ദ്രമെന്നും തന്നെ ബലിയാടാക്കുകയായിരുന്നെന്നും ശിവശങ്കർ പറഞ്ഞതായാണ് സ്വപ്ന പറയുന്നു. ലീലാ പാലസിൽനിന്നും രാജ്ഭവനിലേക്ക് പോകുകയായിരുന്ന ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചത് സ്വപ്നയായിരുന്നു എന്നും, ഇത് വീണയുടെ ബിസിനസ് ആവശ്യങ്ങൾക്കായിരുന്നു എന്നും സ്വപ്ന വെളിപ്പെടുത്തുന്നു. കേന്ദ്രാനുമതി ഇല്ലാതെയാണ് യാത്രാപരിപാടി മാറ്റിയത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടായിരുന്നു ഇത് ഉണ്ടായത്. അന്നത്തെ എഡിജിപി മനോജ് ഏബ്രഹാം ഇതിന് നേതൃത്വം നൽകിയത്. സ്വപ്ന പറഞ്ഞിരിക്കുന്നു.

പ്രോട്ടോക്കോൾ ലംഘിച്ച് പലതവണ ക്ലിഫ് ഹൗസിൽ രഹസ്യയോഗങ്ങൾ നടത്തിയെന്നാണ് സ്വപ്ന പറയുന്നത്. താൻ പലവട്ടം ഒരു പരിശോധനയും കൂടാതെ ക്ലിഫ്ഹൗസിൽ പോയിട്ടുണ്ട്. 2016 മുതൽ 2020 വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടണമെന്നും അവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിയമസഭയിൽ കള്ളംപറയുകയാണെന്നും, ജനങ്ങ‍ളോട് പച്ചക്കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും സ്വപ്ന പറഞ്ഞിരിക്കുന്നു.

ഷാർജ ഷെയ്ഖിന് കൈക്കൂലി കൊടുത്തെന്ന് താൻ പറഞ്ഞിട്ടില്ല. ഷാർജ സുൽത്താന് കൈക്കൂലി കൊടുത്തെന്ന് മന്ത്രിമാർ ഉൾപ്പെടെ പറയുന്നു. താൻ അങ്ങനെ പറഞ്ഞിട്ടില്ല. ഇവർക്കൊക്കെ എന്തിലാണ് ഡോക്ടറേറ്റ് കിട്ടിയതെന്നാണ് സ്വപ്ന ചോദിച്ചത്. ഇംഗ്ലീഷ് മനസിലാവില്ലെ? എനിക്കാണ് മുഖ്യമന്ത്രിയും കുടുംബം പണം ഉൾപ്പെടെ പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തത്. എന്റെ പക്കൽ തെളിവായി പല ദൃശ്യങ്ങളും ഉണ്ട്. സ്വപ്ന പറയുന്നു.