വ്യാജ എല്‍എസ്ഡി കേസ്, പ്രതി ചേര്‍ക്കപ്പെട്ട നാരായണ ദാസ് സ്ഥിരം കുറ്റവാളിയെന്ന് സൂചന

കൊച്ചി. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തില്‍ പ്രതി ചേര്‍ത്ത തൃപ്പൂണിത്തുറ എരുര്‍ സ്വദേശി നാരായണദാസ് സ്ഥിരം കുറ്റവാളിയെന്ന് സൂചന. വിവിധ സേനാവിഭാഗങ്ങളുടെ യൂണിഫോമുകളിലെത്ത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഹണി ട്രാപ്പ് കേസിലെ മുഖ്യപ്രതിയാണ് നാരാണദാസ് എന്ന് പോലീസ് പറയുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഡിജിറ്റല്‍ തെളിവുകള്‍ കൃത്രിമം നടത്തിയെന്ന ആരോപണം നേരിടുന്ന പ്രതി സായ്ശങ്കറും ഇയാളുടെ കൂട്ടാളിയാണ്. വ്യാജ ലഹരിക്കേസില്‍ പ്രതിയായ ഷീല സണ്ണിയുടെ അടുത്ത ബന്ധുവായ സഹോദരിയുടെ സുഹൃത്താണ് നാരാണ ദാസ്.

പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് പ്രതിയുടെ പശ്ചാത്തലം പുറത്തുവന്നത്. നാരായണ ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്താല്‍ നോട്ടീസ് നല്‍കിയേ വിളിക്കാവു എന്ന് കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.