ഭാര്യയും കാമുകനും തമ്മിലുള്ള അശ്ലീല വീഡിയോ കണ്ട് മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം, കാമുകന് പിന്നാലെ യുവതിയും അറസ്റ്റില്‍

നേമം: ഭാര്യയുടെയും കാമുകന്റെയും അശ്ലീല വീഡിയോ കണ്ട് മനം നൊന്ത് യുവാവ് ജിവനൊടുക്കിയ സംഭവത്തില്‍ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ശ്രീകാര്യം മടത്തുനട ലെയിന്‍ സുരേഷ് നിലയത്തില്‍ വാടകയ്ക്ക് താമസിക്കുന്ന 30കാരിയായ അഖിലയെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തത്.

മുട്ടത്തറ പുത്തന്‍തെരുവ് മണക്കാട് ഉഷാ ഭവനില്‍ ശിവന്‍കുട്ടിയുടെ മകനും അഖിലയുടെ ഭര്‍ത്താവുമായി 34കാരന്‍ ശിവകുമാര്‍ 2019 സെപ്റ്റംബര്‍ മാസത്തിലായിരുന്നു ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ടാണ് അഖിലയെ അറസ്റ്റ് ചെയ്തത്. യുവതിയുടെ കാമുകനായ നെടുമങ്ങാട് നഗരിക്കുന്ന് പഴവടി കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണുവിനെ(30) പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ശിവകുമാറും അഖിലയും പ്രണയിച്ച് വിവാഹിതര്‍ ആയവരാണ്. രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. 2016-17 കാലഘട്ടത്തില്‍ തച്ചോട്ടുകാവിലെ ഒരു ഗ്യാസ് ഏജന്‍സിയില്‍ അഖിലയ്ക്ക് ജോലി ലഭിച്ചു. ഇവിടെ വെച്ചാണ് വിഷ്ണുവുമായി അഖില പരിചയത്തിലാകുന്നതും അടുക്കുന്നതും. ഇവരുടെ ബന്ധം ദൃഢമായി. ഇരുവരും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെ വിഷ്ണു ചിത്രീകരിച്ച ഒരു അശ്ലീല വീഡിയോ ദൃശ്യം പുറത്താവുകയായിരുന്നു. ശിവകുമാര്‍ അഖിലയുടെ ബന്ധം അറിയുകയും അശ്ലീല വീഡിയോ കാണാന്‍ ഇടയാവുകയും ഇത് പ്രചരിച്ച കാര്യം അറിയുകയും ചെയ്തു.

ഇതിനിടെ അഖില വിഷ്ണുവിന്റെ കൂടെ ശ്രീകാര്യത്ത് ഒരു വീട്ടില്‍ താമസം ആരംഭിച്ചു. ഇതില്‍ മനംനൊന്ത് ശിവകുമാര്‍ വീടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നു. ശിവകുമാറിനെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അന്വേഷണത്തിനൊടുവിലാണ് അഖിലയുടെ അറസ്റ്റ്. സി.ഐ എന്‍. സുരേഷ് കുമാര്‍, എസ്.ഐ വി. ഷിബു, എ.എസ്.ഐ ആര്‍.വി ബൈജു എന്നിവര്‍ പിടികൂടിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.