ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധ നേടിയ നടിയാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യയിലും ബോളിവുഡിലും ബോക്സോഫീസ് വിജയങ്ങൾ നേടിയ ചിത്രത്തിൽ ഇല്യാന നായികയായി എത്തി. അടുത്തിടെ ഇല്യാന അമ്മയായതും അവരുട പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു.
ഇപ്പോഴിതാ, ബോഡി ഷെയ്മിങുമായി ബന്ധപ്പെട്ട് നേരിടേണ്ടിവന്ന അവഹേളനങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് ഋതുമതിയായതിന് പിന്നാലെ കേൾക്കേണ്ടി വന്ന മോശം കമന്‍റുകളെക്കുറിച്ച് ഇല്യാന പറയുന്നത്
‘ഇന്നലെയെന്നോളം ആ ദിവസങ്ങള്‍ ഞാന്‍ ഓര്‍ത്തിരിക്കുന്നുണ്ട്. വളരെ ആഴത്തില്‍ പതിഞ്ഞ മുറിവാണ് അത്. 12-ാം വയസ് മുതല്‍ ഞാന്‍ ബോഡി ഷെയ്മിംഗ് നേരിടുകയാണ്. ഋതുമതിയായതേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്താണ് ഇത്തരം കമന്റുകള്‍ കേള്‍ക്കുന്നത്. എന്റെ ശരീരത്തെക്കുറിച്ച് ആളുകള്‍ ഓരോന്ന് പറയുകയായിരുന്നു. ഓ നിന്റെ നിതംബത്തിന് ഇത്ര വലിപ്പം എന്താണ്? എന്ന് ചോദിക്കും. നിങ്ങള്‍ ഇതെന്താണ് പറയുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടും” ഇല്യാന പറയുന്നു.
പെട്ടെന്ന് ആളുകള്‍ നമ്മളെക്കുറിച്ച് ഇതുപോലൊക്കെ സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് ശരിയാണെന്ന് നമ്മളും വിശ്വസിച്ചു പോകും. വര്‍ഷങ്ങളായി കൊണ്ടു നടക്കുന്നത് ആയതിനാല്‍ അത് എന്റെ മനസില്‍ ആഴത്തിലുള്ള മുറിവുണ്ടാക്കി. അവര്‍ പറയുന്നതില്‍ കാര്യമില്ലെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ കുറേ കരുത്ത് വേണ്ടി വന്നു. നമ്മളെക്കുറിച്ച് നമ്മള്‍ എന്തു കരുതുന്നു എന്നതിലാണ് കാര്യം. അത് ഞാന്‍ ഇന്ന് എല്ലാ ദിവസവും എന്നോട് പറയാറുണ്ട്” എന്നും ഇല്യാന തുറന്ന് പറയുന്നുണ്ട്.