കളമശ്ശേരി അനധികൃത ദത്ത് കേസിൽ കുഞ്ഞിന്റെ സംരക്ഷണം ദമ്പതികൾക്ക് വിട്ട് നൽകിയേക്കും

കൊച്ചി. കളമശ്ശേരിയിലെ അനധികൃത ദത്ത് കേസില്‍ കുഞ്ഞിനെ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് താത്കാലികമായി വിട്ട് നല്‍കും. കുഞ്ഞിന്റെ സംരക്ഷണം തൃപ്പൂണിത്തുറയിലെ ദമ്പതികളെ ഏല്‍പ്പിക്കുവാന്‍ തയ്യാറാണെന്ന് കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കള്‍ ചൈല്‍ വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചു. സംഭവം വിവാദമായതോടെ കുഞ്ഞിന്റെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഏറ്റെടുത്തിരുന്നു.

കുഞ്ഞിന്റെ സംരക്ഷണാവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ സിഡബ്ല്യുസിയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. ഇത് പരിശോധിക്കുന്നതിനിടെയാണ് സിഡബ്ല്യുസി കുഞ്ഞിന്റെ യഥാര്‍ത്ഥ മാതാപിതാക്കളുടെ അനുവാദം തേടിയത്. ദമ്പതികള്‍ക്ക് കുഞ്ഞിനെ ആറ് മാസത്തേക്ക് വിട്ടുനല്‍കുന്നതിന് സമ്മതമാണെന്നാണ് കുഞ്ഞിന്റെ യഥാര്‍ഥ മാതാപിതാക്കല്‍ അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച തീരുമാനം പിന്നീട് ഉണ്ടാകും.