യു.എസിൽ ഇന്ത്യക്കാരൻ 355 കോടിയുടെ തട്ടിപ്പ് നടത്തി അകത്തായി.

 

വാഷിങ്ടൺ/ ഇന്ത്യൻ വംശജനായ ടെക് സംരംഭകൻ, യു.എസിൽ 45 ദശലക്ഷം ഡോളറിന്റെ (355,52,00000 ഇന്ത്യൻ രൂപ) തട്ടിപ്പ് നടത്തിയതിനു അറസ്റ്റിലായി. 50 കാരനായ ടെക് സംരംഭകൻ നീൽ ചന്ദ്രനാണ് വൻ ലാഭം നൽകുമെന്ന് വാഗ്ദാനം നൽകി10,000ഓളം പേരിൽ നിന്ന് നിക്ഷേപങ്ങൾ സ്വീകരിച്ചാണ് തട്ടിപ്പു നടത്തിയത്. തുക ഉപയോഗിച്ച് നീൽ നിരവധി ആഢംബര കാറുകളും സ്വത്തുവകകളും സമ്പാദിക്കുകയാണ് ചെയ്തത്.

നീൽ ചന്ദ്രനെ നെവാഡയിലെ ലാസ് വേഗസിൽ നിന്നാണ് ലോസ് ആഞ്ചൽസ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റപത്രം അനുസരിച്ച്, ടെക്നോളജി കമ്പനി ഗ്രൂപ്പുകളുടെ ഉടമയായ നീൽ ചന്ദ്രൻ, കമ്പനികളുടെ പേരിലാണ് നിക്ഷേപക​രെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയത്. ViRSE എന്ന ബാനറിനു കീഴിൽ പ്രവർത്തിക്കുന്ന നീലിന്റെ കമ്പനി സമ്പന്നരായ ആളുകളുടെ ഒരു കൺസോർഷ്യം ഏറ്റെടുക്കാൻ പോവുകയാണെന്നും അത് വലിയ ലാഭം ഉണ്ടാക്കുമെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു നിക്ഷേപങ്ങൾ സ്വീകരിക്കുന്നത്.

കമ്പനിയുടെ ജീവനക്കാരെ ഉപയോഗിച്ചും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുക യുണ്ടായി. തന്റെ കമ്പനികളിലെ നിക്ഷേപകർക്ക് ഉടൻ വൻ തുക ലാഭ വിഹിതമായി ലഭിക്കുമെന്നതുൾപ്പെടെ കാണിച്ചാണ് നിക്ഷേപകരെ നീൽ ആകർഷിച്ചിരിക്കുന്നത്. അത്തരത്തിൽ കമ്പനികൾ വാങ്ങാൻ തയാറായ കൺസോർഷ്യം ഇല്ലെന്നാണ് കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നത്.

ലഭിച്ച നിക്ഷേപങ്ങളിലെ വൻ തുക മറ്റ് ബിസിനസുകളിലേക്ക് ഉപയോഗിക്കുകയും ബാക്കി തുക സ്വന്തം ആഢംബരത്തിനായി ചെലവഴിക്കുകയുമാണ് നീൽ ചന്ദ്രൻ ചെയ്ത വന്നത്. ബാങ്ക് അക്കൗണ്ടുകൾ, സ്വത്ത് വകകൾ, 39 ടെസ്‍ല വാഹനങ്ങൾ ഉൾപ്പെടെ ആഢംബര വാഹനങ്ങൾ എന്നിവയുൾപ്പെടെ 100 വ്യത്യസ്തമായ നീലിന്റെ സ്വത്തു വകകൾ ജപ്തി ചെയ്യുമെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്. കുറ്റം ​കോടതിയിൽ തെളിഞ്ഞാൽ 30 വർഷത്തോളം നീലിനു തടവുശിക്ഷ ലഭിക്കും.