ഭക്ഷണം കഴിക്കില്ലായിരുന്നു, ഒരുപാട് ചീത്ത പറയുമായിരുന്നു സഹോദരിയെക്കുറിച്ച് കവിയൂർ പൊന്നമ്മ

ഇപ്പോഴിതാ തന്റെ സഹോദരി രേണുകയെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചും കവിയൂർ പൊന്നമ്മ പറഞ്ഞ വാക്കുകൾ വൈറലാവുന്നു. സഹോദരിയുടെ മരണം തനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നുവെന്നാണ് പൊന്നമ്മ പറയുന്നത്. എന്തായിരുന്നുവെന്നോ എങ്ങനെ ആയിരുന്നുവെന്നോ അറിയില്ല, ഒരു അസുഖവും ഉണ്ടായിരുന്നില്ലെന്നാണ് സഹോദരിയുടെ മരണത്തെക്കുറിച്ച് താരം പറയുന്നത്.

ഇവിടെ ചികിത്സിച്ച് ഭേദമാകാതെ വന്നതോടെ അമൃതയിൽ കൊണ്ടു പോയെന്നും താരം ഓർക്കുന്നു. രണ്ടാഴ്ചക്കാലം സഹോദരിയെ അവിടെ ചികിത്സിച്ചു. ചെയ്യാനുള്ളതെല്ലാം ചെയ്തു നോക്കി. അസുഖമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് കവിയൂർ പൊന്നമ്മ പറയുന്നത്. സഹോദരി ഭക്ഷണം കഴിക്കില്ലായിരുന്നു. അതേക്കുറിച്ച് ആർക്കും അറിയില്ലായിരുന്നു. നാല് മാസമൊക്കെ ആഹാരം കഴിക്കാതിരുന്നാൽ എന്ത് ചെയ്യുമെന്നാണ് കവിയൂർ പൊന്നമ്മ ചോദിക്കുന്നത്.

എന്നാൽ എന്തിന് വേണ്ടിയാണ് സഹോദരി അങ്ങനെ ചെയ്തതെന്ന് അറിയില്ല. തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും അവർ പറയുന്നു. സഹോദരിയുടെ മരണം സംഭവിക്കുമ്പോൾ കവിയൂർ പൊന്നമ്മ ഋഷികേശിലായിരുന്നു. മോഹൻലാൽ നായകനായ വടക്കുംനാഥൻ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായാണ് ഋഷികേശിലേക്ക് പോയത്. ഋഷികേശിലേക്ക് പോകും മുമ്പ് താൻ സഹോദരിയെ വഴക്ക് പറഞ്ഞിരുന്നുവെന്നും അവരുടെ മരണ ശേഷം അതോർത്ത് താൻ ഒരുപാട് വിഷമിച്ചുവെന്നും കവിയൂർ പൊന്നമ്മ പറയുന്നു.