ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന നിർദിഷ്ട സ്ഥലങ്ങളിലുള്ള കുളങ്ങളിൽ മാത്രം; ഗണേശോത്സവം അട്ടിമറിക്കാനുള്ള ​ഗൂഢ നീക്കവുമായി പിണറായി സർക്കാർ

തിരുവനന്തപുരം. ഹൈന്ദവ വിശ്വാസങ്ങളെയും ആരാധന മൂർത്തികളേയും അധിക്ഷേപിച്ച സ്പീക്കറുടെ പരാമർശത്തിന്റെ പിന്നാലെ ഗണേശോത്സവത്തിനെതിരേയും നീങ്ങി ഇടതു സർക്കാർ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുതിയ ഉത്തരവാണ് വിവാദമായിരിക്കുന്നത് .

ഗണേശവിഗ്രഹങ്ങളുടെ നിമജ്ജനത്തിന് കിണറുകൾ, തടാകങ്ങൾ, നദികൾ എന്നിവ ഉപയോഗിക്കരുത്, പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർദ്ദേശിക്കുന്ന നിർദിഷ്ട സ്ഥലങ്ങളിലുള്ള കുളങ്ങൾ മാത്രം. ആഘോഷം തടയുകയെന്ന ലക്ഷ്യത്തോടെയാണെന്ന് പ്രസ്തുത ഉത്തരവെന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റർ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെർമോകോൾ എന്നിവ കൊണ്ടുള്ള വിഗ്രഹങ്ങൾ നിമജ്ജനത്തിനുപയോഗിക്കാൻ പാടില്ലെന്നും വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുള്ളവയായിരിക്കണമെന്നും സർക്കുലറിലുണ്ട്.

ഗണേശ വിഗ്രഹനിമജ്ജനം ഒഴുക്കുള്ള ജലാശയങ്ങളിലാണ് ആചാരപ്രകാരം നടത്താറുള്ളത്. അതിനാൽ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന കുളങ്ങളിൽ ആചാരപ്രകാരം വിഗ്രഹ നിമജ്ജനം സാധ്യമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കുളങ്ങളിൽ ഏറെയും മലിന ജലമാണ് കെട്ടികിടക്കുന്നത്. കൂടാതെ രോഗം പരത്തുന്ന സൂക്ഷമ ജീവികൾ നിറഞ്ഞവയാണ് ഇവിടം. ഇത്തരം ജലത്തിൽ എങ്ങനെ ഗണപതി വിഗ്രഹം നിമജ്ജനം ചെയ്യും.

വിഗ്രഹത്തിൽ അണിയിച്ചിട്ടുള്ള വസ്ത്രങ്ങൾ, ഹാരങ്ങൾ, പൂക്കൾ, ഇലകൾ, മറ്റു വസ്തുക്കൾ എന്നിവ നിമജ്ജനത്തിനു മുമ്പായി അഴിച്ച് മാറ്റമെന്നും ഉത്തരവിൽ പറയുന്നുണ്ട്. നിറമുള്ള വിഗ്രഹങ്ങൾ ഉപയോഗിക്കരുതെന്നും കഴിവതും ചെറിയ വിഗ്രഹങ്ങൾ മാത്രം നിമജ്ജനത്തിന് ഉപയോഗിക്കണമെന്നും നിർദേശം. പുതിയ സർക്കുർ പുറത്തിറക്കുന്നതിന്റെ ആശങ്ക വിശ്വാസികളും സംഘാടക സമിതികളും പങ്കുവെക്കുന്നു.