താടക ടീച്ചർ ചില്ലറക്കാരിയല്ല, കെട്ടിയോനെ ചട്ടുകം വെച്ചു, ഇനി ജയിലിലേക്ക്

അമ്മായിയമ്മമാരെ ദ്രോഹിച്ചാൽ പണി കിട്ടുമെന്നുറപ്പ്. ഈ കഴിഞ്ഞ ദിവസം കർമ്മ ഒരു വീഡിയോ പുറത്തു വിട്ടിരുന്നു വൃദ്ധയേ എടുത്തെറിഞ്ഞ താടകയായ മരുമകളുടെ വാർത്ത ഇതിനു പിന്നാലെ ഈ മരുമകളേ വധശ്രമം ചുമത്തി അറസ്റ്റ് ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്.

ഈ സംഭവവും കൊല്ലത്ത്‌ തന്നെയാണ് നടക്കുന്നത്. കൊല്ലം തേവലക്കരയിൽ ആണ് പ്രായമായ അമ്മയിയമ്മയെ ഹയർ സെക്കൻഡറി അധ്യാപികയായ മഞ്ജുമോൾ തോമസ് ഒരു ദയയും ഇല്ലാതെ എടുത്തെറിഞ്ഞത്,ഇപ്പോൾ ഈ മരുമകളേ അറസ്റ്റ് ചെയ്തു,അതും വധശ്രമം ചുമത്തി,ഇനി ഈ ടീച്ചർ മരുമകൾ പുറം ലോകം കാണില്ല എന്നത് ഉറപ്പാണ് അത്തരത്തിൽ ഒരു വീഡിയോ ആണ് ഈ കഴിഞ്ഞ മണിക്കൂറിൽ ലോകം മുഴുവനും കണ്ടത്. ഇനി അധ്യാപികയാണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല രക്ഷപെടാൻ കഴിയില്ല എന്നത് നൂറു ശതമാനം ഉറപ്പാണ്.

ഈ മരുമകൾ ആള് ചില്ലറകാരിയല്ല സ്വന്തം ഭർത്താവിനെ ചട്ടുകം പഴുപ്പിച്ചു വച്ച മുതലാണ് ഈ മഞ്ജുമോൾ എന്ന താടക ടീച്ചർ ,അത്തരത്തിൽ ഈ അമ്മയെയും അവരുടെ മകനെയും എല്ലാം എടുത്തിട്ട് ഫുട്ബോൾ കളിക്കുകയിരുന്നു ഈ താടക ടീച്ചർ ഈ കഴിഞ്ഞ ഒരു വർഷമായി ഒളിഞ്ഞും മറഞ്ഞും ഒക്കെ ഈ അമ്മയെയും മകനെയും ഒക്കെ തട്ടി കളിച്ച ടീച്ചർക്ക് എട്ടിന്റെ പണികിട്ടിയത് ഇന്നലെയാണ് ,ഇത് സംബന്ധിച്ചു പോലീസ് പറയുന്നത് ഇങ്ങനെയെന് ,അമ്മായിയും മരുമോളും തമ്മിൽ ഇതിനു മുൻപ് 4 തവണ പ്രശ്ങ്ങൾ ഉണ്ടായിട്ട് ഉണ്ട്,അന്നൊക്കെ ഒന്ന് വിരട്ടി വിടും അത്രതന്നെ ,പക്ഷെ ഇന്നലെ ഇത്തിരി കടുത്തു പോയി ,ഈ അമ്മയുടെ IT കാരനായ മകന്റെ ഭാര്യയാണ് മഞ്ജുമോൾ തോമസ് ഇവർ മുംബൈയിൽ താമസമായിരുന്നു പിന്നാലെ ഈ കഴിഞ്ഞ ഒരു വര്ഷം ആയി ഇവർ നാട്ടിൽ ഉണ്ട് ഈ മകൻ ജോലിക്കു പോകുമ്പോഴാണ് ഭാര്യ തനിനിറം പുറത്ത്‌ എടുക്കുന്നത് ,ഈ സംഭവത്തിൽ പോലീസ് പിടികൂടിയപ്പോൾ പരസ്പര ബന്ധമില്ലാതെ ആയിരുന്നു ഈ സ്ത്രീ സംസാരിച്ചത് പിന്നാലെ നോർമൽ ആയി എന്നാണ് പോലീസ് പറയുന്നത്.

ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്നാണ് പോലീസ് പറയുന്നത്. ഇനി ഈ ടീച്ചറെ പറ്റി നാട്ടുകാർ പറയുന്നത് ,ഇവൾ എവിടത്തെ അധ്യാപികയാണ് എന്നാണ്, ഈ ക്രിമിനലുകൾ ആയ ഇവളുമാർ പടിപ്പിക്കുന്നതിടത് എങ്ങനെയാണ് മക്കളെ പറഞ്ഞു അയക്കുക എന്നാണ് രക്ഷിതാക്കൾ പോലും ചോദിക്കുന്നത്. അമ്മായിയെ എടുത്തു ഇടറിഞ്ഞവൾക്കു പഠിപ്പിക്കുന്ന കുട്ടികളെ എടുത്തെറിയാൻ യാതൊരു മടിയും കാണില്ല ,മാത്രമല്ല ഇവൾക്ക് ഇത് എതിന്റെ സൂക്കേടാണ് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്, ഭർത്താവിനും ഭാര്യക്കും നല്ല ജോലി ,തരക്കേടില്ലാത്ത ശമ്പളം എന്നിട്ടാണ് ഇത്തമാതിരി തരികിട സ്വന്തം ഭർത്താവിനോടും പ്രായമായ അമ്മായിയോടുമൊക്കെ കാണിക്കുന്നത് .

ഇനി മറ്റൊരു കാര്യം,മരുമകൾ മർദ്ദിക്കുന്നതിന്റെ വീഡിയോ എടുത്തത് അമ്മയുടെ മകനും പ്രതിയുടെ ഭർത്താവുമാണ്‌. വീഡിയോ എടുക്കുമ്പോൾ മരുമകൾ എന്നാൽ ഇതു കൂടി എടുത്തോ എന്ന് പറഞ്ഞ് തുണി പൊക്കി കാണിക്കുന്നുണ്ട്. ഇപ്പോൾ ജനം പറയുന്നത് അവളുടെ തുണി പൊക്ക് മതിയായി, ഇനി ജയിലിൽ പോയി പൊക്കട്ടേ എന്നാണ്‌. യുവതി അമ്മയേ മർദ്ദിക്കുന്നതും ചീത്ത പറയുന്നതും കണ്ട് ഇത്തിരി പോന്ന യുവതിയുടെ മക്കളായ പൊടി കുഞ്ഞുങ്ങളും ചെന്ന് മുത്തശിയേ മർദ്ദിക്കുന്നത് കാണാം.

നീചമായ വാക്കുകളായിരുന്നു അമ്മായമ്മയോട് മരുമകൾ ഉപയോഗിച്ചത്. വധശ്രമം ആയതിനാലും വീഡിയോ തെളിവുകൾ കിറു കൃത്യം ആയതിനാലും മരുമകൾക്ക് ജാമ്യം കിട്ടില്ലെന്ന് മാത്രമല്ല 10 കൊല്ലം തടവും ഉറപ്പാണ്‌.പ്രതിയുടെ ജോലിയും തെറിക്കും. ഒരു ടീച്ചറുടെ ജീവിതം തന്നെ കശക്കി എറിഞ്ഞിരിക്കുകയാണ്‌.വീട്ടിൽ കസേരയിലിരുന്ന വയോധികയെ മഞ്ജുമോൾ തള്ളി താഴെയിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തേവലക്കര നടുവിലക്കരയിൽ ഒരു വർഷം മുമ്പാണ് 80 വയസ്സുള്ള വയോധികയെ മരുമകൾ മർദ്ദിച്ചത്. താഴെ വീണ വയോധികയെ വീട്ടിലെ കുട്ടി നോക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. വയോധികയോട് എഴുനേൽറ്റ് പോകാൻ പറയുന്നതും പിന്നീട് തള്ളി താഴെയിടുന്നതുമാണ് ദൃശ്യങ്ങളിൽ.

വയോധികയെ ശക്തമായി മഞ്ജുമോൾ തള്ളിയതോടെ ഇവർ തെറിച്ച് വാതിൽപടിയിലേക്ക് വീഴുകയായിരുന്നു. തുടർന്ന് ആരും ഇവരെ സഹായിക്കാൻ എത്തിയില്ല. പിന്നീട് ഇവർ സ്വയം എഴുനേൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. മകനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ പോലീസ് വയോധികയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് റിപ്പോർട്ട്.