പരാതിയില്‍ തെളിവുണ്ട്; എട്ട് വര്‍ഷമായി പി സി ജോര്‍ജ് വിളിക്കാറുണ്ടെന്ന് പരാതിക്കാരി

തിരുവനന്തപുരം/ പീഡന പരാതിയില്‍ തെളിവുകളുണ്ടെന്ന് പി സി ജോര്‍ജിനെതിരെ പരാതി നല്‍കിയ സോളാര്‍ കേസ് പ്രതി. എട്ട് വര്‍ഷമായി തന്നെ പി സി ജോര്‍ജ് വിളിക്കാറുണ്ടെന്ന് പരതിക്കാരി പറഞ്ഞു. പിസി ജോര്‍ജിനെതിരെ തെളിവുകളാണ് ആദ്യം നല്‍കിയത് പിന്നീടാണ് 164-ാം വകുപ്പ് പ്രകാരം രഹസ്യ മൊഴി നല്‍കിയത്. പരതിക്കാരി മ്യൂസിയം പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പി സി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരി തന്നോട് വൈരാഗ്യം തീര്‍ക്കുകയാണെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു.

അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ നന്ദാവനം എആര്‍ ക്യാംപിലെക്കുമാറ്റി. സിബിഐയ്ക്ക് ഉമ്മന്‍ചാണ്ടിക്കെതിരെ കള്ള മൊഴി നല്‍കാത്തതാണ് കാരണം. പരാതിക്കാരിയുടെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള മൊഴി അടിസ്ഥാനരഹിതമാണെന്നും. ഇത് ചെയ്തത് കൊണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.