കണ്ണൂർ. കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് പൂര്‍ണഗര്‍ഭിണിയും ഭര്‍ത്താവും മരിച്ച സംഭവം നേരി കണ്ട ഞെട്ടലിലാണ് ദൃക്‌സാക്ഷികള്‍. വാഹനം കത്തിയമരുമ്പോള്‍ മുന്‍സീറ്റിലിരുന്ന ഇരുവരും രക്ഷിക്കണേയെന്ന് കൈ ഉയര്‍ത്തി നിലവിളിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. കണ്ണൂരിലെ ദുരന്തം പൂര്‍ണഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു. എന്നാല്‍ കാറില്‍ തീ ആളിപ്പടര്‍ന്നതോടെ നിസ്സഹായരായി നോക്കി നില്‍ക്കാനെ അവർക്ക് കഴിഞ്ഞുള്ളു.
തന്റെയും ഗർഭിണിയായ ഭാര്യയുടെയും ശരീരത്തേക്ക് തീ ആളിപ്പടരുമ്പോൾ പിന്നിലെ ഡോര്‍ തുറന്ന് നാല് ജീവന്‍ പ്രജിത്ത് മുപ്പത്തിരണ്ടുകാരൻ രക്ഷിക്കുന്ന കാഴ്ചയാണ് നിലവിളികൾക്കിടയിൽ നാട്ടുകാർ കാണുന്നത്. കാറിന് പിന്നാലെ ബൈക്കിലെത്തിയവരാണ് സംഭവം ആദ്യം കാണുന്നത്. ഇവരാണ് പിന്‍സീറ്റിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തുന്നത്. രാവിലെ കണ്ണൂര്‍ നഗരത്തില്‍ ജില്ലാ ആശുപത്രിയ്ക്ക് സമീപം വെച്ചായിരുന്നു അപകടം നടക്കുന്നത്.
കുറ്റ്യാട്ടൂര്‍ സ്വദേശിനി റീഷ (26), ഭര്‍ത്താവ് പ്രജിത്ത് (32) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇതോടെ മരിക്കും മുമ്പ് പ്രജിത്ത് പിന്‍ഡോര്‍ തുറന്നു നല്‍കിയതിനാലാണ് പിന്‍സീറ്റിലിരുന്ന നാല് പേരുടെ ജീവന്‍ രക്ഷിക്കാനായത്. അത് നടന്നിരുന്നെങ്കിൽ വലിയൊരു ദുരന്തം തന്നെ നടന്നേനെ. ഒരു പുരുഷനും രണ്ട് സ്ത്രീകളും ഒരു കുഞ്ഞുമായിരുന്നു പിന്‍സീറ്റിലുണ്ടായത്. ഒപ്പമുണ്ടായിരുന്നവരെ സുരക്ഷിതരാക്കിയ പ്രജിത്തിനു സ്വന്തം ജീവനും ഗര്‍ഭിണിയായ ഭാര്യയെയും രക്ഷിക്കാനായില്ല.
തീ ആളിപ്പടര്‍ന്നതോടെ മുന്‍വശത്തെ വാതിലുകള്‍ ലോക്കാവുകയായിരുന്നു. ഇരുവരെയും വലിച്ച് ഇറക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും അത് ഫലം കണ്ടില്ല. ഇതോടെ കത്തുന്ന കാറിനുള്ളില്‍ ഇരുവരും കുടുങ്ങിപ്പോവുകയാണ് ഉണ്ടായത്. മണ്ണും വെള്ളവുമൊഴിച്ച് പരമാവധി തീ അണക്കാൻ ശ്രമിച്ചിട്ടും ഇരുവരും കത്തിയമരുന്നത് നാട്ടുകാര്‍ക്ക് നോക്കി നില്‍ക്കേണ്ടി വരുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ച മാരുതി എക്‌സ്പ്രസോ കാര്‍ പൂര്‍ണമായും കത്തിനശിക്കുകയുണ്ടായി.