മാമോദിസ മുക്കാൻ 20,000 രൂപ ചോ​ദിച്ച് വൈദികൻ, കത്തനാരെ ഇഡിയറ്റ് എന്ന് വിളിച്ച് ഇടവകാം​ഗം

മാമോദിസ ചടങ്ങ് നടത്താൻ കൈക്കൂലി ചോദിച്ച് വൈദികൻ. തൊടുപുഴ കുളപ്പുറം ഇടവക വികാരിയായ പോൾ വിലങ്ങുപാറയിൽ ആണ് മാമോദിസയ്ക്കായി കാനഡയിൽ‌ താമസിക്കുന്ന കുടുംബത്തോടെ കൈക്കൂലി ചോദിച്ചത്. കാനഡയിൽ താമസിക്കുന്ന വ്യക്തിയാണ് സ്വന്തം നാടായ തൊടുപുഴ കുളപ്പുറം ഇടവകയിൽ വന്ന് മക്കളുടെ മാമോദിസ നടത്താൻ ഇടവക വികാരിയെ വിളിച്ചത്. അപ്പോൾ പള്ളിയുടെ ഓഡിറ്റോറിയം പണിതതിനും, അൾത്താര പണിതതിനും, പള്ളി പെയിന്റ് അടിച്ചതിനുൾപ്പെടെ 20000 രൂപ ആവശ്യപ്പെടുന്ന വൈദികന്റെ വോയിസ് റെക്കോഡും പുറത്തായി.

ഇടവകയിൽ ലക്ഷങ്ങൾ നല്കാൻ വിദേശ മലയാളികൾ പണം കൊയ്യുന്നവരല്ലെന്ന് കത്തനരായ താങ്കൾ മനസിലാക്കണമെന്ന് പറഞ്ഞ വ്യക്തിയോട് താൻ കത്തനാരല്ലെന്നും കഴുവേറിയാണെന്നും വൈദികൻ പറയുന്നു. ഇഡിയേറ്റ് എന്ന് വൈദികനെ വിളിച്ചാണ് പ്രവാസി കുടുംബം സംഭാഷണം അവസാനിപ്പിക്കുന്നത്.

വി വിഎം ഡോളേഴ്സ് രക്ഷാധികാരിയായിട്ടുള്ള കുളപ്പുറം (കാൽവരി​ഗിരി) ഇടവകയിലാണ് ഇത്തരത്തിൽ അതിക്രമം നടക്കുന്നത്. ഫാ. പോൾ വിലങ്ങുപാറയിലിനെപ്പോലെയുള്ളവർ പള്ളി വികാരിയായി നിലകൊള്ളുന്ന സ്ഥലങ്ങൽ ധാരാളം ഉള്ളതിനാലാകാം വിദേശത്തുള്ള ക്രിസ്താനികൾ നാട്ടിലെ ഇടവക ഉപേക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ കേരളത്തിൽ ക്രിസ്താനികലുെട എണ്ണത്തിൽ ഉണ്ടാകുന്ന കുറവിന് ഇത്തരക്കാർ കാരണഭൂതരാകുന്നു.

വീഡിയോ കാണാം