പുട്ടിനെ ലക്ഷ്യമാക്കിയുള്ള ഡ്രോൺ ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് റഷ്യ

മോസ്‌കോ. പുട്ടിനെ ലക്ഷ്യമിട്ട് ക്രെംലിനിലേക്ക് നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കയാണെന്ന് രഷ്യ. യുക്രൈന്‍ സൈന്യം അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ആക്രമണം നടത്തിയത്. അതേസമയം ആക്രമണത്തില്‍ ആരോപണത്തിന് അപ്പുറം അമേരിക്കക്കെതിരെ തെളിവുകള്‍ ഒന്നും നല്‍കുവാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല.

അതേസമയം കീവില്‍ അല്ല യു എസിലാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് ആലോചന നടക്കുന്നതെന്നും വിഷയത്തില്‍ അന്വേഷണം നടന്ന് വരുകയാണെന്നും റഷ്യ പറയുന്നു. പുടിനെ വധിക്കുക എന്ന ലക്ഷ്യത്തോടെ ബുധനഴ്ച രാത്രി ക്രെംലിനിലേക്ക് രണ്ട് ഡ്രോണുകള്‍ യുക്രൈന്‍ അയച്ചുവെന്നാണ് റഷ്യയുടെ ആരോപണം.

രണ്ട് ഡ്രോണുകളും വെടിവെച്ച് വീഴ്ത്തിയതായും റഷ്യ അവകാശപ്പെട്ടു. എന്നാല്‍ റഷ്യയുടെ ആരോപണം യുക്രൈന്‍ നിഷേധിച്ചു. അതേസമയം ആക്രമണം റഷ്യതന്നെ നടത്തിയതാണെന്നും പ്രതിരോധത്തിലൂന്നിയ യുദ്ധം നടത്തുന്ന തങ്ങള്‍ റഷ്യയ്ക്കുള്ളിലെ പ്രദേശം ആക്രമിക്കില്ലെന്നും വ്യക്തമാക്കി.