ട്രയിനിൽ കാവി ഉടുത്ത കുരങ്ങന്മാർ അയോധ്യയിലെ ശ്രീരാമ ക്ഷേത്ര ഉല്ഘാടനത്തിനു പോകുന്ന ഒരു ചിത്രം പങ്കുവയ്ച്ച് കർണ്ണാടക കോൺഗ്രസ് ജനറൽ സിക്രട്ടറി.രാമഭക്തരെ ആക്ഷേപിച്ച് കർണാടക കോൺഗ്രസ് നേതാവും കെപിസിസി മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറിയുമായ സത്യപ്രകാശ്. ഫെയ്സ്ബുക്കിലൂടെയാണ് സത്യപ്രകാശ് വിവാദ പരാമർശം നടത്തിയത്. സത്യപ്രകാശിനെതിരെ വിമര്ഡശനവുമായി ഭാർഗവ റാം രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.ഭാർഗവ റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ഈ പ്രവണത അപലപനീയം, പ്രതിഷേധാർഹം, വെച്ചു പൊറുപ്പിക്കരുത്
ഇവനാണ് സത്യപ്രകാശ്. ഇ. കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വക്താവും കെപിസിസി മീഡിയ ആൻഡ് കമ്യൂണിക്കേഷൻസ് ജനറൽ സെക്രട്ടറിയുമായ ഈ മഹാൻ രാമഭക്തൻമാരെ ആക്ഷേപിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് കൂടെ. വ്യാപകറിപ്പോർട്ടിങ്ങിനെ തുടർന്ന് ഇത് ഇപ്പോൾ “അപ്രത്യക്ഷമായിരിക്കുന്നു”.
അന്ധമായ ബിജെപി വിരോധം ഹിന്ദു വിരോധമായി – രാമഭക്തവിരോധമായി മാറിയ ഈ പാർട്ടിക്കും നേതാവിനും ഇപ്രകാരം ഇനിയൊന്നു കൂടി ചെയ്യുവാൻ സാധിക്കാത്ത വിധമുള്ള പ്രതിഷേധങ്ങൾ ഹിന്ദു സമൂഹത്തിൽ നിന്നും ഉണ്ടാകണം. പറ്റാവുന്ന ആൾക്കാർ എല്ലാം നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണം. കോൺഗ്രസ്സ് പാർട്ടിയുടെ അന്ധമായ അധിക്ഷേപം ഹിന്ദു സമൂഹത്തിനു മേൽ വേണ്ട.
പ്രതിഷ്ഠാദിനത്തിൽ കോൺഗ്രസ്സ് പങ്കെടുക്കുന്നോ ഇല്ലയോ എന്നത് ആ പാർട്ടിയുടെ സാമൂഹികസാംസ്കാരിക പ്രതിബദ്ധതയുടെ തോതിന് അനുസരിച്ചുള്ള തീരുമാനമാണ്. എന്നാൽ അധിക്ഷേപം എന്നത് അതിരു കടന്ന ആക്രമണമാണ്. അതും പ്രതിഷ്ഠാദിനം അടുത്ത് വന്നിരിക്കുന്ന ഈ സന്ദർഭത്തിൽ. ഹിന്ദുസംഘടനകൾ രാജ്യവ്യാപകമായി തന്നെ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതിനായി അവരോട് അഭ്യർത്ഥിക്കുന്നു.