കറുപ്പ് കൂടിപ്പോയി, മാച്ചാവുന്നില്ല, 7 വർഷം മുൻപ് വിവാഹം കഴിച്ച 28കാരി ഭാര്യയെ കൊലപ്പെടുത്തി യുവാവ്

മുഖത്ത് എത്ര പൗഡർ വാരി പൂശിയാലും നടിമാരുടെ ലുക്ക് ഒരിക്കലും കിട്ടില്ലെന്ന് പറഞ്ഞു കളിയാക്കിയും പരിഹസിച്ചതും വന്നിരുന്ന ഭർത്താവ് ഏഴു വർഷം കൂടെജീവിച്ച ഭാര്യയെ കറുപ്പ് നിറം കൂടിയതിന്റെ കൊലപ്പെടുത്തി. കർണാടക കൽബുറഗിയിലെ ജെവാർഗി താലൂക്കിലെ കെല്ലൂർ ഗ്രാമത്തിലാണ്ഭാര്യയെ കറുപ്പുനിറത്തിന്റെ പേരിൽ യുവാവ് കൊലപ്പെടുത്തിയിരിക്കുന്നത്.

ഷഹപൂർ സ്വദേശിനിയായ ഫർസാന ബീഗം (28) ആണ് കൊല്ലപ്പെട്ടത്. ഏഴുവർഷം മുൻപായിരുന്നു ഖാജ പട്ടേല്‍, ഫർസാനയെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് നാലും രണ്ടും വയസ്സുള്ള കുട്ടികളുമുണ്ട്. കറുപ്പ് നിറത്തിന്റെ പേരിൽ ഖാജ പട്ടേല്‍ എപ്പോഴും ഫർസാനയെ പരിഹസിക്കുമായിരുന്നു. മുഖത്ത് എത്ര പൗഡർ വാരി പൂശിയാലും നടിമാരുടെ ലുക്ക് ഒരിക്കലും കിട്ടില്ലെന്ന് എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. യുവതിയുടെ അടുത്ത ബന്ധു ഖുർഷിദ് പറയുന്നു.

ഈ കുറ്റപ്പെടുത്തലുകൾ പറ്റി ഫർസാന മാതാപിതാക്കളെ അറിയിച്ചിരുന്നു. തങ്ങളുടെ സ്റ്റാറ്റസിന് മാച്ചാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയും കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും ഖാജയുടെ കുടുംബം ഫർസാനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായി ഖുർഷിദ് ആരോപിക്കുന്നുണ്ട്. പാൽക്കാരനാണ് ഫര്‍സാന മരിച്ചുകിടക്കുന്നതു കണ്ട് ഷഹാപൂരിലുള്ള മാതാപിതാക്കളെ വിവരം അറിയിക്കുന്നത്. മാതാപിതാക്കള്‍ എത്തിയപ്പോള്‍ ഫർസാനയുടെ മൃതദേഹത്തിനരികിൽ ഇരുന്ന് കരയുന്ന കുട്ടികളെയാണ് കാണുന്നത്.

ഫർസാനയുടെ കുടുംബം തുടർന്ന് ഖാജ പട്ടേലിനെതിരെ പൊലീസിൽ പരാതി നൽകി. ഖാജയും കുടുംബാംഗങ്ങളും ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കൽബുറഗി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഫർസാനയുടെ മൃതദേഹം സംസ്കരിച്ചു. കുട്ടികളെ വീട്ടുകാർ ഷഹാപൂരിലേക്ക് കൊണ്ടുപോയിരി ക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സ്ത്രീധന പീഡനത്തിന് കേസെടുത്തതായും കൽബുറഗി റൂറൽ ഡിവൈ എസ് പി ഉമേഷ് ചികാമത് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.