മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷിച്ച് കോടതി

മലപ്പുറം. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്ക് അറുതി വരുത്താൻ നടന്ന സംഭവങ്ങളിൽ പ്രതികളാവുന്നവർക്ക് കടുത്ത ശിക്ഷകൾ നൽകുകയും അത് സമൂഹത്തിനു ഒരു പാഠമാവുകയുമാണ് വേണ്ടത്. എല്ലാ കേസുകളിലും ഇത് ഉണ്ടാവുന്നില്ലെങ്കിലും ചില കേസുകളിൽ കോടതികൾ ഇക്കാര്യത്തിൽ കടുത്ത നിലപാടുകൾ എടുക്കാറുണ്ട്.

ഇപ്പോഴിതാ, മലപ്പുറത്ത് മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച സംഭവമാണ് ഇക്കാര്യത്തിൽ എടുത്ത് പറയേണ്ടത്. മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14കാരിയെ അമ്മയില്ലാത്ത സമയത്ത് വലിച്ചിഴച്ചു കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി.

പ്രായപൂർത്തിയാകാത്ത മകളെ പ്രതിയായ പിതാവ് പലതവണ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കുകയായിരുന്നു. 2021 മാർച്ചിൽ മാതാവ് വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു മുറിയിൽ പഠിച്ചു കൊണ്ടിരുന്ന 14കാരിയെ ഇയാൾ വലിച്ചിഴച്ചു കൊണ്ടു പോയി ആദ്യം പീഡിപ്പിക്കുന്നത്. പിന്നീട് രണ്ടു തവണ കൂടി ആ കുട്ടി പിതാവിന്റെ ലൈംഗീക ക്രൂരതക്ക് ഇരയാകേണ്ടി വന്നു. ഇക്കാര്യം പുറത്ത് ആരോടെങ്കിലും പറഞ്ഞാൽ ഉമ്മയെ കൊന്നു കളയുമെന്ന് പറഞ്ഞു ഭീഷണിപ്പെ ടുത്തിയായിരുന്നു പീഡനം. സംഭവത്തിൽ വഴിക്കടവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ, ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ 6 ലക്ഷത്തിഅറുപതിനായിരം രൂപ പിഴയും കോടതി വിധിക്കുകയുണ്ടായി.