പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ചതുപ്പിൽ വലിച്ചെറിഞ്ഞു, രണ്ട് പേർ അറസ്റ്റിൽ‍

അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങിയ ആറുമാസം പ്രായമായ കു‍ഞ്ഞിനെ അർദ്ധരാത്രീ വീട്ടിൽ നിന്നും എടുത്തുകൊണ്ടുപോയി ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കവർന്നശേഷം ചതുപ്പിൽ വലിച്ചെറിഞ്ഞ് കടന്ന മോഷ്ടാവിനെയും കൂട്ടാളിയെയും പോലീസ് പിടികൂടി.കൊറ്റങ്കര റാണി നിവാസിൽ വിജയകുമാർ (40), കൊറ്റങ്കര തുരുത്തിയിൽ പടിഞ്ഞാറ്റതിൽ മണികണ്ഠൻ (29) എന്നിവരാണ് കണനല്ലൂർ പോലിസിന്റെ പിടിയിലായത്.

കുഞ്ഞിന്റെ ശരീരത്തിൽ നിന്നും മോഷ്ടിച്ച 2.5 ഗ്രാം സ്വർണ ചെയിൻ പ്രതികളിൽ നിന്നു കണ്ടെടുത്തു. തൃക്കോവിൽവട്ടം ചേരിക്കോണം തലച്ചിറ കോളനി ബീമ മൻസിലിൽ ഷെഫീക്കിന്റെയും ഷംനയുടെയും ആറുമാസം പ്രായമുള്ള കുഞ്ഞ് ഷെഹ്‌സിയെയാണ് വിജയകുമാർ തട്ടിയെടുത്ത് കടന്നത്.

പുലർച്ചെ രണ്ടുമണിയോടെ വീടിന്റെ പിൻവാതിലിലൂടെയാണ് ഇയാൾ അകത്തുകടന്നത്. അച്ഛന്റെയും അമ്മയുടെയും മധ്യേ കിടന്നുറങ്ങിയ കുഞ്ഞിന്റെ ശരീരത്തിൽ സ്വർണാഭരണങ്ങൾ കിടക്കുന്നതുകണ്ട ഇയാൾ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.പ്രേദേശവാസികളെ കണ്ടതോടെ കുട്ടിയെ ചതുപ്പിൽ ഉപേക്ഷിക്കുകയായിരുന്നു. . കുഞ്ഞിനെ കണ്ടെത്തി വീട്ടിലെത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയ വിവരം രക്ഷാകർത്താക്കൾ അറിയുന്നത്.. ബൈക്കി​​െൻറ ത്രികോണാകൃതിയിലുള്ള നമ്പർ പ്ലേറ്റാണ് പ്രതികളെ കുടുക്കാൻ സഹായകമായത്.