പന്ത്രണ്ടുകാരിയെ സഹോദരൻമാർ ചേർന്ന് പീഡിപ്പിച്ച ശേഷം അമ്മാവനു കാഴ്ച്ച വച്ചു: പരാതിപെടാനൊരുങ്ങിയ പെൺകുട്ടിയെ കഴുത്തറുത്തു കൊന്നു

സ്കൂൾ വിട്ടു വരുന്ന വഴിയിൽ സ്വന്തം സഹോദരൻ പന്ത്രണ്ടുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം അമ്മാവനു കാഴ്ച്ച വച്ചു. ക്രൂരമായ ബലാത്സംഗത്തിനു ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തുകയും ചെയ്തു. മധ്യപ്രദേശിലെ സാഗറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം.

സ്കൂൾ പോയ ശേഷം തിരിച്ചെത്താതിരുന്ന പെൺകുട്ടിയെ അന്വേഷിച്ചപ്പോൾ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂരമായ ബലാത്സംഗത്തിന്‍റെയും കൊലപാതകത്തിന്‍റെയും ചുരുളഴിയുന്നത്. അന്വേഷണത്തിനിടെ അമ്മാവൻ നൽകിയ മൊഴിയാണ് പൊലീസിൽ ആദ്യം സംശയത്തിന്‍റെ വിത്തുകൾ പാകുന്നത്.

അതേ ഗ്രാമത്തിൽ തന്നെ താമസിക്കുന്ന ഛോട്ടാ പട്ടേലാണ് പെൺകുട്ടിയെ കൊന്നതെന്നായിരുന്നു അമ്മാവന്‍റെ മൊഴി. പട്ടേലും പെൺകുട്ടിയുടെ കുടുംബവും ഭൂമിതർക്കത്തിലാണെന്നും അമ്മാവൻ പൊലീസിൽ പറഞ്ഞു. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെത്തി. പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് പെൺകുട്ടി പീഡനത്തിനരയായിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തുന്നത്. പിന്നീട് നടത്തിയ അന്വേഷണങ്ങളാണ് അമ്മാവന്മാരും സഹോദരന്മാരും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസിന് മനസ്സിലാകുന്നത്.

പെൺകുട്ടിയുടെ സഹോദരന്മാരിൽ ഒരാളാണ് പരീക്ഷയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങി വരികയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അമ്മാവന്‍റെ വീട്ടിലേക്കാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം അമ്മാവന്മാരും സഹോദരന്മാരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പൊലീസിൽ പരാതി പെടുമെന്ന് പറഞ്ഞ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് അമ്മാവന്‍റെ ഭാര്യയാണ്.